Gallery

Gallery

Sunday, May 18, 2014

Mr.fraud new latest malayalam movie review

മിസ്റ്റര്‍ ഫ്രോഡ്

"250 കോടിക്ക് കേരള സംസ്ഥാനം മുഴുവന്‍ വാങ്ങാം” - എന്ന് ഡയലോഗടിച്ച ജഗന്നാഥനും അയാള്‍ടെ ഫ്രണ്ട് നന്ദകുമാറും വെറും പാവങ്ങള്‍. രഞ്ജിത്ത് സൃഷ്ടിച്ച ആ അവതാരങ്ങള്‍ക്ക് മേലെയാണ് ബി ഉണ്ണികൃഷ്ണന്‍ മിസ്റ്റര്‍ ഫ്രോഡിനെ കുടിയിരുത്തുന്നത്. ഇയാള്‍ക്ക് ഒരു കൊള്ള നടത്താനുള്ള റേറ്റ് 500 കോടിയാണ്! ഓര്‍ത്തുനോക്കൂ - 500 കോടി! തമിഴകത്ത് തല (മങ്കാത്ത) അടിച്ചുമാറ്റിയ മൊത്തം തുക 500 കോടിയാണ്. അതിന്‍റെ ആവേശത്തില്‍ തല ചിരിച്ച ചിരിയുണ്ടല്ലോ, അതൊക്കെ ഈ ഫ്രോഡിന്‍റെ നിസംഗതയ്ക്ക് മുമ്പില്‍ പരിഹാസ്യമാകുന്നു. നമ്മുടെ ഫ്രോഡ് എത്ര സിം‌പിളായാണ് 500 കോടി പ്രതിഫലത്തിന്‍റെ കാര്യം പറയുന്നത്. നമിച്ചു!

പടം തുടങ്ങിയപ്പോള്‍ ശബ്ദത്തിന് കുറച്ച് പ്രശ്നമുണ്ടായിരുന്നു. എന്തോ സാങ്കേതികത്തകരാറ്‌. സംഭാഷണങ്ങളൊന്നും അങ്ങോട്ട് ക്ലിയറാകുന്നില്ല. ആരാധകരെല്ലാം കൂടെ ബഹളം വച്ചപ്പോള്‍ അത് പരിഹരിച്ചു. സിനിമ ആദ്യം മുതല്‍ വീണ്ടും തുടങ്ങി. സിനിമയുടെ കേന്ദ്രത്തിലേക്കുള്ള ഒരു ഹിന്‍റ് എന്ന നിലയില്‍ ആദ്യ ദൃശ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെങ്കിലും സിനിമ തീര്‍ന്നപ്പോള്‍.... നമ്മുടെ നായകന്‍റെ നിസംഗതയില്ലേ, അതിനേക്കാള്‍ ഒരു ഡിഗ്രി കൂടിയ ഭാവത്തോടെ ഇറങ്ങിപ്പോരാന്‍ പറ്റി.

ബി ഉണ്ണികൃഷ്ണന്‍റെ ഏറ്റവും നല്ല സിനിമ ഗ്രാന്‍റ്‌മാസ്റ്ററാണെന്നാണ് എന്‍റെ വിശ്വാസം. അതിന്‍റെ അടുത്തെങ്ങുമെത്തുന്നില്ല മിസ്റ്റര്‍ ഫ്രോഡ്. ആ പൊലീസുകാരന്‍ ചന്ദ്രശേഖരന്‍റെ അരകിലോമീറ്റര്‍ സമീപത്തെങ്കിലും നിര്‍ത്താനും പറ്റില്ല ഈ പേരില്ലാത്ത നായകനെ, ഫ്രോഡിനെ.

സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍, പ്രത്യേകിച്ചും വളരെ സെന്‍സേഷണലായവ, ഇതാദ്യമല്ല ബി ഉണ്ണികൃഷ്ണന്‍ സിനിമയാക്കുന്നത്. ‘ത്രില്ലര്‍’ എന്ന സിനിമ അങ്ങനെയൊന്നായിരുന്നു. നമ്മള്‍ ദിവസവും രാവിലെ വായിക്കുന്ന പത്രവാര്‍ത്തകളെല്ലാം ചേര്‍ത്തുവച്ചതുപോലെ ഒരു ചിത്രമായിരുന്നു അത്. എങ്കിലും അത് കണ്ടിരിക്കാന്‍ ഒരു രസമുണ്ടായിരുന്നു. ഇവിടെ രസമല്ല, പലപ്പോഴും വിരസതയാണ് തോന്നിയത്.

പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും നമ്മുടെ മാധ്യമങ്ങളില്‍ നിന്ന് അകന്നിട്ടില്ല. ആരോപണങ്ങളും കണ്ടെത്തലുകളും വെളിപ്പെടുത്തലുകളുമായി അത് കൂടെത്തന്നെയുണ്ട്. ആ നിധിയുടെ മൂല്യനിര്‍ണയവും അതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും അതില്‍ പലതും നഷ്ടപ്പെട്ടു എന്നും ഡ്യൂപ്ലിക്കേറ്റ് വച്ചു എന്നുമൊക്കെയുള്ള ആരോപണങ്ങളും ദിനം‌പ്രതി അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. ഇതൊക്കെത്തന്നെയാണ് മിസ്റ്റര്‍ ഫ്രോഡിന്‍റെ പ്രമേയമായി ബി ഉണ്ണികൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മിസ്റ്റര്‍ ഫ്രോഡ് ഒരു വലിയ കള്ളനാണ്. ഓരോ മിഷനും അയാള്‍ക്ക് ഓരോ പേരുകള്‍. കക്ഷിയുടെ ഇന്‍‌ഡ്രൊഡക്ഷന്‍ ഒരു ഗായകനായാണ്. ജോണ്‍ എന്ന് തുടങ്ങുന്ന ഒരു പേരാണ് അപ്പോള്‍ അയാള്‍ക്ക്. ഫുള്‍ നെയിം ഇപ്പോള്‍ നാവില്‍ വരുന്നില്ല. ഒരു മലയാളി ബിസിനസ്മാന്‍റെ(സത്താര്‍) മകളുടെ കല്യാണാഘോഷത്തിന് മാറ്റ് കൂട്ടുന്ന സംഗീത പരിപാടിക്കായാണ് ജോണ്‍ എത്തുന്നത്. പാട്ടൊക്കെ പാടിക്കഴിഞ്ഞ് ബിസിനസുകാരന്‍ സൂക്ഷിച്ച 100 കോടി രൂപയും കൊള്ളയടിച്ചാണ് നായകന്‍ സ്ഥലം വിടുന്നത്!

ആദിത്യപുരം കൊട്ടാരത്തിലെ നിധിശേഖരം കൊള്ളയടിക്കണമെന്ന ക്വട്ടേഷന്‍ മിസ്റ്റര്‍ ഫ്രോഡിനെ ഏല്‍പ്പിക്കുന്നത് ചിത്രത്തിലെ പ്രധാനവില്ലനെന്ന് ആദ്യകാഴ്ചയില്‍ തന്നെ മനസിലാകുന്ന ദേവ് ഗില്‍ ആണ്. നിഖില്‍ അഥര്‍വ എന്നാണ് ദേവ് ഗില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 2500 കോടിരൂപ മൂല്യമുള്ള നിധിശേഖരമാണത്രേ തറവാട്ടിലുള്ളത്. അത് മോഷ്ടിക്കാനായി മോഹന്‍ലാലും സംഘവും (സംഘം എന്നാല്‍ രണ്ടുപേര്‍ - വിജയ് ബാബുവും ഹിന്ദി നടി മഞ്ജരി ഫട്നിസും) കേരളത്തിലേക്ക്. മൂല്യനിര്‍ണയം നടത്താനായി വരുന്ന ശിവറാം എന്ന വിദഗ്ധനായാണ് മോഹന്‍ലാലിന്‍റെ കേരളത്തിലെ അവതാരം.

ഒരു വലിയ നിധിശേഖരം ഉണ്ട് എന്ന് അറിയുമ്പോള്‍ പ്രാഥമികമായി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? പത്മനാഭസ്വാമിക്ഷേത്രം തന്നെ ഉദാഹരണമായി എടുക്കാം. നല്ല പ്രൊട്ടക്ഷന്‍ നല്‍കുക എന്നതല്ലേ ആദ്യത്തെ കാര്യം? ഈ നിധി കൊള്ളയടിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന സാമാന്യബുദ്ധിയില്‍ ഉദിക്കുന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ അതുണ്ടാവാതെ നോക്കാനുള്ള കരുതല്‍ എടുക്കണം. നിധി സൂക്ഷിക്കുന്ന നിലവറയില്‍ നിന്ന് പുറത്തേക്ക് തുരങ്കങ്ങളോ മറ്റ് വഴികളോ ഉണ്ടെന്ന് പ്രാഥമികമായി കണ്ടെത്തി അത് ബ്ലോക്ക് ചെയ്ത് സുരക്ഷ ശക്തമാക്കണം.

എന്നാല്‍ 2500 കോടിയുടെ നിധിയുണ്ടെന്ന് കരുതുന്ന കൊട്ടാരത്തിന് സര്‍ക്കാര്‍ വലിയ ശ്രദ്ധയൊന്നും കൊടുക്കുന്നില്ല എന്നാണ് സംവിധായകന്‍ മിസ്റ്റര്‍ ഫ്രോഡില്‍ പറയുന്നത്. ഒരു ഡി വൈ എസ് പിയെ (ഡി വൈ എസ് പി സാജന്‍ - സായ്കുമാര്‍)കൊട്ടാരത്തിലേക്ക് അയക്കുകയും അയാളുടെ സാന്നിധ്യം അവിടെയുണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുകയും മാത്രമാണ് അധികാരികള്‍ ചെയ്യുന്നത്. നിധിയുടെ പ്രൊട്ടക്ഷനായി കൊട്ടാരത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ ഒരു പ്രൈവറ്റ് ഏജന്‍സിയുടെ സഹായം തേടിയിട്ടുണ്ട്. അവര്‍ തോക്കുകളുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. എല്ലായിടത്തും ക്യാമറയും വച്ചിട്ടുണ്ട്.

ഇതൊക്കെ ബ്രേക്ക് ചെയ്യാന്‍ കഴിയുന്നവനാകണമല്ലോ കള്ളനായ നായകന്‍. ബാക്കിയുള്ളവരെയൊക്കെ മണ്ടന്‍‌മാരായിരിക്കുകയും വേണം. ഒരു തുരങ്കത്തിന്‍റെ സാധ്യതയെക്കുറിച്ച് ഇത്രയും കാലമായിട്ടും ചിന്തിക്കുക പോലും ചെയ്യാത്തവര്‍ മണ്ടന്‍‌മാര്‍ തന്നെയല്ലേ? എന്തായാലും, തീര്‍ത്തും ലോജിക്കില്ലാത്ത, ഒട്ടും ബുദ്ധിപരമല്ലാത്ത കാര്യങ്ങളെ അവ നായകന്‍റെ വലിയ ബ്രില്യന്‍‌സായി ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ് ഈ സിനിമയില്‍. ഇതൊക്കെ കണ്ട് വെറുതെ നെടുവീര്‍പ്പിടാമെന്നല്ലാതെ പ്രേക്ഷകര്‍ക്കിവിടെ വലിയ റോളോന്നുമില്ല.

മിസ്റ്റര്‍ ഫ്രോഡില്‍ ഒരു ഹിസ് ഹൈനസ് അബ്‌ദുള്ള മറഞ്ഞിരിക്കുന്നുണ്ട് എന്ന് സൂക്ഷ്‌മമായി പരിശോധിച്ചാല്‍ കണ്ടെത്താനാകും. സമാനമായ സാഹചര്യങ്ങള്‍ അനവധി. ഇവിടെ നിധി കൊള്ളയടിക്കാന്‍ കൊട്ടാരത്തിലെത്തുന്ന നായകന്‍. അബ്‌ദുള്ളയില്‍ രാജാവിനെ കൊലപ്പെടുത്താനെത്തുന്ന നായകന്‍. അബ്ദുള്ളയിലേതുപോലെ സമ്പത്തില്‍ മാത്രം കണ്ണുവച്ച് കുറച്ച് കുടുംബാംഗങ്ങള്‍. രാജാവിന്‍റെ വളര്‍ത്തുമകളായിരുന്നു അബ്ദുള്ളയിലെ നായികയെങ്കില്‍ ഫ്രോഡിലും ഒരു വളര്‍ത്തുമകള്‍ തന്നെ നായിക. അവളുടെ സെന്‍റിമെന്‍റ്സൊന്നും ഒട്ടും വര്‍ക്കൌട്ടായിട്ടില്ലെന്നുമാത്രം. ഭൂതകാലത്തിലെങ്ങോ അവളെ രക്ഷപ്പെടുത്താമായിരുന്ന ഒരു സാഹചര്യത്തെക്കുറിച്ചുള്ള കുറ്റബോധമൊക്കെ കണ്ടപ്പോള്‍ ചിരിയാണ് വന്നത്.

സിനിമ ഏതെങ്കിലും രീതിയില്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കുന്നതാവണം. ഒന്നുകില്‍ ചിരിപ്പിക്കണം. അല്ലെങ്കില്‍ ദുഃഖിപ്പിക്കണം. അല്ലെങ്കില്‍ ത്രില്ലടിപ്പിക്കണം. ഈ വിധ വികാരങ്ങളൊന്നും ജനിപ്പിക്കാതെ, വെറുതെ കുറേ ദൃശ്യങ്ങള്‍ മാത്രമായി സിനിമ മാറുന്നത് വലിയ ദുരന്തമാണ്. അങ്ങനെയൊരു ദുരന്തമാണ് മിസ്റ്റര്‍ ഫ്രോഡിന്‍റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

പാട്ടുകള്‍ ആദ്യം ടി വിയില്‍ കണ്ടപ്പോള്‍ കൊള്ളാമല്ലോ എന്ന് തോന്നിയിരുന്നു. എന്നാല്‍ അവ സിനിമയുമായി ചേര്‍ന്നുകണ്ടപ്പോള്‍ ഒരു ഫീലും ഉണ്ടായില്ല. സിനിമയുടെ ജീവനില്ലായ്മ പാട്ടുകളെയും ബാധിച്ചതാവാം. ആദ്യത്തേതൊഴികെ മറ്റ് രണ്ട് പാട്ടുരംഗങ്ങളില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ഇടിച്ചുകയറി വരുന്നതാണ്. എന്തിന്‍റെ ആവശ്യത്തിന്? നായകന്‍ പാട്ടുകാരനോ സകലകലാവല്ലഭനോ ഒക്കെയായിരിക്കുന്നതും പഴയ സ്റ്റൈലാണ്, അല്ലാതെ ഒരുപാട് ഡയലോഗ് പറയുന്നത് മാത്രമല്ല പഴഞ്ചന്‍!

മിസ്റ്റര്‍ ഫ്രോഡില്‍ വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെയെങ്കിലും കണ്ടെത്താന്‍ ഭൂതക്കണ്ണാടി വച്ചുനോക്കേണ്ടിവരും. കുറച്ചെങ്കിലും അടുപ്പം തോന്നുന്നത് സിദ്ദിക്കിനോടും വിജയ് ബാബുവിനോടും പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജരിയോടുമാണ്. മനസില്‍ അല്‍പ്പമെങ്കിലും സ്പര്‍ശിച്ചത് വിജയ്ബാബു - മഞ്ജരി ജോഡിയുടെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു പ്രണയരംഗവും.

ഗോപി സുന്ദര്‍ സംഗീത സംവിധായകന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ചിത്രത്തിലുണ്ട്. തരക്കേടില്ലാത്ത പാട്ടുകള്‍ തന്നെ. സതീഷ് കുറുപ്പിന്‍റെ ഛായാഗ്രഹണവും എഡിറ്റിംഗും ഒന്നും എടുത്തുപറയേണ്ടതില്ല. ഗ്രാന്‍റ്‌മാസ്റ്ററോ ത്രില്ലറോ കണ്ടവര്‍ക്ക് മിസ്റ്റര്‍ ഫ്രോഡിലെ ദൃശ്യങ്ങളിലോ ചിത്രസംയോജനത്തിലോ പ്രത്യേകതയൊന്നും കണ്ടെത്താന്‍ കഴിയില്ല.

അഭിനേതാക്കളില്‍ സിദ്ദിക്ക് തന്നെ മുന്നില്‍. മോഹന്‍ലാല്‍ ഉള്‍പ്പടെ മറ്റാര്‍ക്കും ഇം‌പ്രസ് ചെയ്യാന്‍ കഴിഞ്ഞില്ല. മിയയുടെ നായികാ കഥാപാത്രത്തിന് കഥയില്‍ എന്താണ് കാര്യമെന്ന് പിന്നീട് ആലോചിച്ചാല്‍ തമാശയാണ്. ദേവ് ഗില്ലിനോ തമിഴ് നടന്‍ വിജയകുമാറിനോ കാര്യമായി ഒന്നും ചെയ്യാനില്ല. വലിയ ട്വിസ്റ്റ് ഒക്കെയായി വിജയകുമാര്‍ എത്തിയെങ്കിലും അതൊന്നും ഏശാതെ പോയി.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങി. അപ്പുറത്ത് മറ്റൊരു തിയേറ്ററില്‍ മഞ്ജു വാര്യരുടെ വലിയൊരു കട്ടൌട്ട്. ഓ... അവരുടെ പടവും ഇന്ന് റിലീസാണ്. കാറില്‍ കയറി. ഒരു ദിവസം കൊണ്ടുകളഞ്ഞതിന്‍റെ നഷ്ടബോധം തിങ്ങിനില്‍ക്കുന്നുണ്ട് മനസില്‍.


Saturday, May 17, 2014

ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നു?

ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നു?


ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസമായി വടക്കേഇന്ത്യയിലെ മിക്ക മാധ്യമങ്ങളും ഈ വാര്‍ത്തയാണ് ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനാണ് വേര്‍പിരിയലിന്റെ കാരണമെന്നാണ് കേള്‍ക്കുന്നത്. ഐശ്വര്യയും ജയ ബച്ചനും തമ്മില്‍ അത്ര ചേര്‍ച്ചയിലല്ലെന്നും ഐശ്വര്യയും അഭിഷേകും വീടു മാറാന്‍ പോവുകയാണെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിഷേക് ബച്ചന്‍ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

 അമ്മായിഅമ്മ-മരുമകള്‍ പ്രശ്‌നം ഇപ്പോള്‍ ബച്ചന്‍ കുടുംബത്തില്‍ രൂക്ഷമായിരിക്കുകയാണെന്നാണ് സൂചന. ഐശ്വര്യയുടെയും അഭിഷേകിന്റെയും എല്ലാ കാര്യങ്ങളിലും ജയ കയറി ഇടപെടുന്നതാണ് പ്രധാന പ്രശ്‌നമെന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ ഐശ്വര്യയും ജയയും തമ്മില്‍ മിണ്ടാത്ത അവസ്ഥയിലെത്തിയിട്ടുണ്ടത്രേ. അടുത്തിടെ ഹേമമാലിനിയുടെ മകള്‍ അഹാനയുടെ വിവാഹവിരുന്നിനും കോകിലബെന്നിന്റെ ജന്മദിനവരുന്നിനും വന്ന ജയയും ഐശ്വര്യയും പരസ്പരം കണ്ടഭാവം നടിച്ചിട്ടില്ലത്രേ. ജയയുടെ രീതികള്‍ കാരണം ഐശ്വര്യയ്ക്ക് അഭിഷേകിനോടും കലിപ്പായിത്തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്.

 അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരവ് നടത്താന്‍ ഐശ്വര്യ പലവട്ടം ശ്രമം നടത്തിയെങ്കിലും അഭിഷേകും കുടുംബവും അതിന് പിന്തുണ നല്‍കുന്നില്ലെന്നും കേള്‍ക്കുന്നു. എല്ലാംകൂടി ഐശ്വര്യയ്ക്ക് ബച്ചന്‍ കുടുംബത്തിലെ പൊറുതി മതിയായെന്നും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്നുമാണ് ബോളിവുഡിലെ പാപ്പരാസികള്‍ പറയുന്നത്.

Friday, May 16, 2014

'ദൃശ്യ'ത്തിലെ തെറ്റ് തുറന്ന് സമ്മതിച്ച് സംവിധായകന്‍ ജിത്തു ജോസഫ്

'ദൃശ്യ'ത്തിലെ തെറ്റ് തുറന്ന് സമ്മതിച്ച് സംവിധായകന്‍ ജിത്തു ജോസഫ്




മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ 'ദൃശ്യ'ത്തിലെ തെറ്റ് തുറന്ന് സമ്മതിച്ച് സംവിധായകന്‍ ജിത്തു ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ജിത്തു രാഹൂല്‍ എന്ന പ്രേക്ഷകന്‍ കണ്ടുപിടിച്ച ചിത്രത്തിലെ തെറ്റ് തുറന്ന് സമ്മതിച്ചത്. എന്നാല്‍ ഇത് മനപ്പൂര്‍വ്വം പറ്റിയതല്ലെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിലെ ഒരു തെറ്റായിരുന്നു രാഹുല്‍ ചൂണ്ടി കാട്ടിയിരുന്നത് സംവിധായകന്റെ മറുപടി ഇവിടെ വായിക്കാം.

സന്യാസിനിയെപ്പോലെ നയന്‍താര ഹിമാലയത്തില്‍ nayan thara

സന്യാസിനിയെപ്പോലെ നയന്‍താര ഹിമാലയത്തില്‍


തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര മനംമാറ്റത്തിന്റെ പാതയിലാണോ, നയന്‍സിന്റെ ചില പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ അങ്ങനെയേ തോന്നൂ. കാവി പുതച്ച് രുദ്രാക്ഷമാലയും എല്ലാമായി ഒരു തനി സന്യാസിനി സ്‌റ്റൈലിലുള്ള നയന്‍സിന്റെ ഫോട്ടോ കണ്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും.

ബിക്കിനിയുള്‍പ്പെടെയുള്ള ഗ്ലാമര്‍ വേഷങ്ങളുമായി വെള്ളിത്തിരിയില്‍ വെട്ടിത്തിളങ്ങുന്ന നയന്‍താരയ്ക്ക് ഇതെന്തു പറ്റി. ജീവിതം മടുത്താണ് നയന്‍താര സന്യാസിനിവേഷം സ്വീകരിച്ചതെന്ന് വിശ്വിസിക്കാന്‍ വരട്ടേ, അടുത്തിടെ നടത്തിയ ഹിമാലയ യാത്രക്കിടെയാണ് നയന്‍താര ഒരു സന്യാസിനി സമാനമായ വേഷം ധരിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാലയത്തില്‍ എത്തിയപ്പോഴാണ് നയന്‍താര ഒരു ഹിമാലയ ടൂര്‍ നടത്തിയത്.

സപ്തര്‍ഷി ആശ്രമം, സപ്തസരോവര്‍, ലക്ഷ്മണ്‍ ജൂല, നീലകണ്ഠ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നയന്‍താര സന്ദര്‍ശനം നടത്തി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി കിട്ടിയ അവസരമാണ് നയന്‍താര യാത്രയ്ക്ക് ഉപയോഗിച്ചതെങ്കിലും പൂര്‍വ്വകാമുകനായ ചിമ്പുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നയന്‍താര ഹിമാലയന്‍ യാത്ര നടത്തിയതെന്നാണ് കോളിവുഡില്‍ പറഞ്ഞുകേള്‍ക്കുന്നത്. പ്രഭുദേവയുമായുള്ള വിവാഹം തീരുമാനിച്ചകാലത്ത് ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുമതത്തിലേയ്ക്ക് മാറിയിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വീണ്ടുമൊരു മതംമാറ്റത്തിന് നയന്‍താര മുതിര്‍ന്നിട്ടില്ല. 

സന്യാസിനിയെപ്പോലെ നയന്‍താര ഹിമാലയത്തില്‍

സന്യാസിനിയെപ്പോലെ നയന്‍താര ഹിമാലയത്തില്‍


തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര മനംമാറ്റത്തിന്റെ പാതയിലാണോ, നയന്‍സിന്റെ ചില പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ അങ്ങനെയേ തോന്നൂ. കാവി പുതച്ച് രുദ്രാക്ഷമാലയും എല്ലാമായി ഒരു തനി സന്യാസിനി സ്‌റ്റൈലിലുള്ള നയന്‍സിന്റെ ഫോട്ടോ കണ്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും.

ബിക്കിനിയുള്‍പ്പെടെയുള്ള ഗ്ലാമര്‍ വേഷങ്ങളുമായി വെള്ളിത്തിരിയില്‍ വെട്ടിത്തിളങ്ങുന്ന നയന്‍താരയ്ക്ക് ഇതെന്തു പറ്റി. ജീവിതം മടുത്താണ് നയന്‍താര സന്യാസിനിവേഷം സ്വീകരിച്ചതെന്ന് വിശ്വിസിക്കാന്‍ വരട്ടേ, അടുത്തിടെ നടത്തിയ ഹിമാലയ യാത്രക്കിടെയാണ് നയന്‍താര ഒരു സന്യാസിനി സമാനമായ വേഷം ധരിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാലയത്തില്‍ എത്തിയപ്പോഴാണ് നയന്‍താര ഒരു ഹിമാലയ ടൂര്‍ നടത്തിയത്.

സപ്തര്‍ഷി ആശ്രമം, സപ്തസരോവര്‍, ലക്ഷ്മണ്‍ ജൂല, നീലകണ്ഠ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നയന്‍താര സന്ദര്‍ശനം നടത്തി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി കിട്ടിയ അവസരമാണ് നയന്‍താര യാത്രയ്ക്ക് ഉപയോഗിച്ചതെങ്കിലും പൂര്‍വ്വകാമുകനായ ചിമ്പുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നയന്‍താര ഹിമാലയന്‍ യാത്ര നടത്തിയതെന്നാണ് കോളിവുഡില്‍ പറഞ്ഞുകേള്‍ക്കുന്നത്. പ്രഭുദേവയുമായുള്ള വിവാഹം തീരുമാനിച്ചകാലത്ത് ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുമതത്തിലേയ്ക്ക് മാറിയിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വീണ്ടുമൊരു മതംമാറ്റത്തിന് നയന്‍താര മുതിര്‍ന്നിട്ടില്ല. 

അമേരിക്കയിലെ ചിത്രീകരണം: പെരുച്ചാഴിയ്ക്ക് റെക്കോര്‍ഡ്

അമേരിക്കയിലെ ചിത്രീകരണം: പെരുച്ചാഴിയ്ക്ക് റെക്കോര്‍ഡ്


പല ചിത്രങ്ങളും മലയാളത്തില്‍ അമേരിക്കയുമായി ബന്ധപ്പെട്ട കഥയുമായി ഇറങ്ങിയിട്ടുണ്ട്. ഇവയില്‍ ചിലതിലെങ്കിലും അമേരിക്കയില്‍ വച്ച് ചിത്രീകരിച്ച ഭാഗങ്ങളുമുണ്ട്. ഇപ്പോഴിതാ ഏറ്റവും കൂടുതല്‍ ഭാഗങ്ങള്‍ അമേരിക്കയില്‍ വച്ച് ചിത്രീകരിച്ച ചിത്രമെന്ന റെക്കോര്‍ഡ് മോഹന്‍ലാലിന്റെ പെരുച്ചാഴിയെന്ന ചിത്രം സ്വന്തമാക്കാന്‍ പോവുകയാണ്. അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ പെരുച്ചാഴിയുടെ ചിത്രീകരണത്തിനായി അണിയറക്കാര്‍ അമേരിക്കയിലേയ്ക്ക് പറന്നിരിക്കുകയാണ്.


30 ദിവസത്തെ ഷെഡ്യൂളാണ് ഇത്. നേരത്തേ പെരുച്ചാഴിയ്ക്കുവേണ്ടി അമേരിക്കയില്‍ ചിത്രീകരിക്കുന്ന ചില ഭാഗങ്ങള്‍ക്കായി കൊല്ലത്തെ റാവസ് ഹോട്ടലില്‍ സെറ്റിട്ടിരുന്നു. അമേരിക്കയില്‍ പ്രദര്‍ശനാനുമതി ലഭിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. മോഹന്‍ലാല്‍ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മുകേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഗിണി നന്ദ്വാനി, പൂജ കുമാര്‍, വിജയ് ബാബു, സാന്ദ്ര തോമസ്, അജു വര്‍ഗ്ഗീസ് എന്നിവരെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.


തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയ ജെര്‍മിയ ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിയ്ക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അരവിന്ദ് കൃഷ്ണയാണ്. ഫ്രൈഡേ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് വേണുഗോപാലാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കുന്ന ചിത്രത്തിന്റെ തമിഴ്, ഹിന്ദി പതിപ്പുകളും അരുണ്‍ സംവിധാനം ചെയ്യുമെന്ന് സൂചനയുണ്ട്. തമിഴില്‍ കമല്‍ ഹസ്സനും ഹിന്ദിയില്‍ സഞ്ജയ് ദത്തുമായിരിക്കും നായകന്മാര്‍ എന്നാണ് അറിയുന്നത്.

Thursday, May 15, 2014

മകളുടെ ഫേസ്ബുക്ക് പേജ് വ്യാജം: ദിലീപ്

മകളുടെ ഫേസ്ബുക്ക് പേജ് വ്യാജം: ദിലീപ്

മകളുടെ ഫേസ്ബുക്ക് പേജ് വ്യാജമെന്ന് നടന്‍ ദിലീപ്. സ്വന്തം ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ മകള്‍ മീനാക്ഷിയുടെ ഔദ്യോഗിക പേജ് ആയി ഫേസ്ബുക്കില്‍ കാണിച്ചിരിക്കുന്നത് വ്യാജമാണ്. അവള്‍ക്ക് ഫേസ്ബുക്ക് പേജില്ല.  അവള്‍ക്ക് വേണ്ടി ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല - ദിലീപ് പറഞ്ഞു. തനിക്ക് സോഷ്യല്‍ മീഡിയില്‍ സംവദിക്കാന്‍ ഫേസ്ബുക്ക് പേജ് മാത്രമേ ഉള്ളൂവെന്നും ദിലീപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മീനാക്ഷിയുടെ പേരില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സജീവമായത്. ദിലീപിന്റെ പേരില്‍ അടുത്തിടെ ട്വിറ്ററില്‍ വന്ന ട്വീറ്റ് വിവാദമായിരുന്നു. തുടര്‍ന്ന് തനിക്ക് ട്വിറ്റര്‍ അക്കൗണ്ടില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു

മദ്യപാന രംഗം: പൃഥ്വിരാജിനെതിരെ എക്സൈസ് കേസ്

മദ്യപാന രംഗം: പൃഥ്വിരാജിനെതിരെ എക്സൈസ് കേസ്

തിരുവനന്തപുരം: സിനിമയിലെ മദ്യപാന രംഗത്ത് അഭിനയിച്ച എന്ന പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ എക്സൈസ് കേസെടുത്തു .'സെവന്‍ത് ഡേ' എന്ന സിനിമയിലെ മദ്യപാന രംഗത്തിനെതിരെയാണ് കേസ് . മദ്യപാനരംഗത്തില്‍ നിയമാനുസൃത മുന്നറിയിപ്പ് നല്‍കിയില്ല എന്നതാണ് കേസ് .
സെവന്‍ത് ഡേയില്‍ ഡേവിഡ് എബ്രഹാം എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന പൃഥിരാജ് നിരവധി മദ്യപാനരംഗങ്ങളില്‍ അഭിനയിച്ചിരുന്നു. എക്സൈസ് വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യക്തതയില്ലാത്ത രീതിയിലാണ് ഈ രംഗങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൃഥിരാജ് അടക്കം എട്ടുപേര്‍ക്കെതിരെ കേസ് എടുത്തത്.

നിര്‍മാതാവ് ഷിബു സുശീലാണ് ഒന്നാം പ്രതി. സംവിധായകന്‍ ശ്യാംധര്‍ രണ്ടാം പ്രതിയാണ്. വിതരണക്കാരന്‍ മുന്നാം പ്രതിയും പൃഥിരാജ് നാലാം പ്രതിയുമാണ്. മദ്യപാന രംഗത്തില്‍ അഭിനയിച്ച മറ്റ് 4 യുവതാരങ്ങള്‍ക്കുമെതിരെ കേസുണ്ട്.

ആറു മാസം തടവോ പതിനായിരം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് 8 പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറാണ് കേസടുത്തത്.

എന്നാല്‍ കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രത്തെക്കുറിച്ച് പിന്നീട് ഇത്തരമൊരു പരാതി ഉയര്‍ന്നു വന്നതിനെക്കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.



Wednesday, May 14, 2014

ജയിക്കുമെന്ന് ഉറപ്പുള്ള ഒരാളേയുള്ളൂ - മിസ്റ്റര്‍ ഫ്രോഡ്!

ജയിക്കുമെന്ന് ഉറപ്പുള്ള ഒരാളേയുള്ളൂ - മിസ്റ്റര്‍ ഫ്രോഡ്!
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ തൊട്ടുപിറ്റേന്ന് ‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസാകും. ആരൊക്കെ തോറ്റാലും ജയിക്കുമെന്ന് ഉറപ്പുള്ള ഒരാളേയുള്ളൂ - മിസ്റ്റര്‍ ഫ്രോഡ്. ‘ദൃശ്യ’വിജയത്തിന് മുകളില്‍ ഒരു വിജയമാണ് മോഹന്‍ലാല്‍ ആരാധകര്‍ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. ഒന്നാന്തരം ഗാനങ്ങളും ഗംഭീര ട്രെയിലറുകളും ആ പ്രതീക്ഷയ്ക്ക് തിളക്കം കൂട്ടുന്നു.

ബി ഉണ്ണികൃഷ്ണന്‍റെ ഏറ്റവും മികച്ച വര്‍ക്കാണ് ഈ സിനിമയെന്നാണ് അണിയറയിലെ സംസാരം. ഗംഭീര ത്രില്ലര്‍. മികച്ച കഥയും സസ്പെന്‍സും. ആക്ഷന്‍ രംഗങ്ങളുടെ ചടുലത. സൂപ്പര്‍ ട്വിസ്റ്റുകള്‍. എല്ലാം തികഞ്ഞ സിനിമയെന്നാണ് സിനിമാലോകത്ത് പ്രചരിച്ചിട്ടുള്ളത്. മോഹന്‍ലാലിനൊപ്പം സുപ്രധാനവേഷത്തില്‍ സിദ്ദിക്കും വില്ലനായി ദേവ് ഗില്ലും.

“ഇന്നലെ രാത്രി ഏറെ വൈകിയാണ്‌, ഞാന്‍ മിസ്റ്റര്‍ ഫ്രോഡിന്‍റെ 2K പ്രൊജക്ഷന്‍ കണ്ടത്‌. 52 ദിവസങ്ങള്‍കൊണ്ട്‌ ചിത്രീകരണവും, 27 ദിവസങ്ങള്‍കൊണ്ട്‌ പോസ്റ്റ്പ്രൊഡക്ഷനും പൂര്‍ത്തിയാക്കി, ചിത്രത്തെ പ്രദര്‍ശനത്തിന്‌ തയ്യാറാക്കാന്‍ സാധിച്ചത്‌, എന്‍റെ മികവുകൊണ്ടല്ല; അതിന്‌ ഞാന്‍ കടപ്പെട്ടിരിക്കുന്നത്‌, എന്‍റെ കൂടെ കഠിനാധ്വാനം ചെയ്ത എന്‍റെ സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരോടും തൊഴിലാളികളോടുമാണ്‌. സിനിമയുടെ മികവിനായി എല്ലാപിന്തുണയും നല്‍കിയ, സഹൃദയനായ നിര്‍മ്മാതാവ്‌ ശ്രീ. എ വി അനൂപിനോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല. ഈ 17 മുതല്‍ മിസ്റ്റര്‍ ഫ്രോഡ്‌ കാണികളുടേതാണ്‌. പണം മുടക്കി സിനിമകാണുന്ന പ്രേക്ഷകര്‍, അവരെ രസിപ്പിക്കുന്ന ഒരുസിനിമയാണ്‌ ഞാനൊരുക്കിയത്‌ എന്ന് വിധിയെഴുതിയാല്‍, അതില്‍ കൂടുതല്‍ സന്തോഷം വേറെയില്ല” - ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാല്‍ തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കില്‍ അദ്ദേഹം എത്തുന്നു. ആ കഥാപാത്രത്തെക്കുറിച്ച് അധികമൊന്നും പുറത്തുവിട്ടിട്ടില്ല. അവന് ഒരുപേരല്ല, ഒരു നൂറു പേരുകളാണ്. അവന്‍ ചതിയനാണ്, നല്ലവനും. അവന്‍ വലിയ ഒരു കൊള്ളയ്ക്ക് പ്ലാന്‍ ചെയ്യുകയാണ്. ശ്വാസമടക്കിപ്പിടിക്കൂ, 17ന് ഫ്രോഡ് നിങ്ങളുടെ സമീപമെത്തുന്നു!

മത്സ്യം കഴിച്ചാല്‍ കാന്‍സര്‍ വരില്ല!

മത്സ്യം കഴിച്ചാല്‍ കാന്‍സര്‍ വരില്ല!



മീനെണ്ണയുടെ സാന്നിധ്യം ഏറെയുള്ള മല്‍സ്യവിഭവങ്ങള്‍ പതിവായി കഴിക്കുന്നത് മൂത്രാശയ കാന്‍സര്‍ അടക്കമുള്ളവയെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍. ബോസ്റ്റണിലെ ഹാര്‍വഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

70 വയസ്സുകഴിഞ്ഞ മൂത്രാശയ കാന്‍സര്‍ ബാധിതരായ 525 പുരുഷന്മാരെയാണ് പഠനത്തിന് വിധേയരാക്കിയത്. ഒമേഗ3 മീനെണ്ണ ധാരാളമായി കഴിക്കുന്ന മൂത്രാശയ കാന്‍സര്‍ രോഗികളില്‍ 3440 ശതമാനം പേര്‍ക്കും രോഗംമൂലം മരിക്കാനുള്ള സാധ്യത കുറഞ്ഞതായി പഠനത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഓരോരുത്തരുടെയും ഭക്ഷണരീതിയും കൊഴുപ്പിന്റെ അളവും പ്രത്യേകം രേഖപ്പെടുത്തി.

സാന്ദ്രീകൃത കൊഴുപ്പു വളരെ കൂടുതല്‍ കഴിക്കുന്ന അര്‍ബുദ രോഗികള്‍ക്കു കുറച്ചുമാത്രം കൊഴുപ്പു കഴിക്കുന്ന രോഗികളെ അപേക്ഷിച്ചു മരണസാധ്യത ഇരട്ടിയായെന്നു കണ്ടു. അര്‍ബുദത്തിന്റെ വ്യാപനശേഷി കൊഴുപ്പില്‍ ഇരട്ടിച്ചുവെന്നു സാരം.

ചൂണ്ടയിട്ടുകൊണ്ടിരുന്ന ബാലനെ ചീങ്കണ്ണി വിഴുങ്ങി

ചൂണ്ടയിട്ടുകൊണ്ടിരുന്ന ബാലനെ ചീങ്കണ്ണി വിഴുങ്ങി




രക്ഷിതാക്കളോടൊപ്പം മീന്‍പിടിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരന്‍ ബാലനെ ചീങ്കണ്ണി വിഴുങ്ങി. പാപ്പുവ ഗിനിയയിലെ സില്ലോറ നദിയിലാണ് സംഭവമുണ്ടായത്.

നദീതീരത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്ന മെലാസ് മെറോയെന്ന ബാലനെയാണ് ചീങ്കണ്ണി വാലുകൊണ്ടടിച്ചുവീഴ്ത്തി ജീവനോടെ വിഴുങ്ങിയത്.

പോലീസിന്റെ സഹായത്തോടെ ചീങ്കണ്ണിയെ പിടികൂടിയെങ്കിലും ബാലന്റെ ചില ശരീരഭാഗങ്ങള്‍ മാത്രമെ ലഭിച്ചുള്ളൂ. ഈ വര്‍ഷം രണ്ടാമത്തെ ചീങ്കണ്ണി ആക്രമണമാണത്രെ ഇത്തരത്തില്‍ ആ നദിയില്‍ ഉണ്ടായതത്രെ.


കളി തോറ്റു; ട്വിറ്ററില്‍ ഷാരൂഖ് ഖാന്‍ തെറിവിളിച്ചു

കളി തോറ്റു; ട്വിറ്ററില്‍ ഷാരൂഖ് ഖാന്‍ തെറിവിളിച്ചു


ദില്ലി: ഐ പി എല്ലില്‍ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോറ്റതില്‍ ദേഷ്യപ്പെട്ട് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ വക തെറിയഭിഷേകം. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് കൊല്‍ക്കത്ത ടീം ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍ തെറിവിളി നടത്തിയത്. ഏപ്രില്‍ 29 ന് ശില്‍പ ഷെട്ടിയുടെ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ ശേഷമായിരുന്നു കിംഗ് ഖാന്റെ പ്രകടനം. വാട്ട് ദ --- ട്വിറ്ററിലെ എല്ലാവരോടും ബഹുമാനത്തോട് കൂടി ചോദിക്കുകയാണ്. വാട്ട് ദ ---- ഇറ്റ് ഈസ്. മിനുട്ടുകള്‍ക്കകം തന്നെ ആയിരക്കണക്കിന് ആളുകള്‍ പ്രതികരണവുമായി രംഗത്തെത്തി.


ആയിരക്കണക്കിന് ആളുകള്‍ ഈ പോസ്റ്റ് റീ ട്വീറ്റ് ചെയ്യുകയും ഫേവറിറ്റാക്കുകയും ചെയ്തു. ഷാരൂഖ് ഖാന് പിന്തുണ അറിയിച്ചും എതിര്‍ത്തും ആളുകള്‍ രംഗത്ത് വന്നു. ഇത് കളിയാണെന്നും കളിയില്‍ ജയവും തോല്‍വിയും സാധാരണമാണ് എന്നും ചിലര്‍ ഷാരുഖ് ഖാന് ഉപദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. എഴുപത്താറ് ലക്ഷം ഫോളേവേഴ്‌സുണ്ട് ഷാരൂഖ് ഖാന് ട്വിറ്ററില്‍. ഇതിന് മുന്‍പും കളിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍ വിവാദത്തിലായിട്ടുണ്ട്.

 മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി ഉടക്കിയ ഷാരൂഖ് ഖാന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്കുണ്ട്. രാജസ്ഥാനെതിരായ കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ ഓവറിലാണ് തോറ്റത്. സൂപ്പര്‍ ഓവറിലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യമായിരുന്നെങ്കിലും കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച രാജസ്ഥാന്‍ ജയിക്കുകയായിരുന്നു.

thirumanam enna nikah latest tamil movie nazriya nazim

thirumanam enna nikah latest tamil movie nazriya nazim

ഫേസ്ബുക്കില്‍ സുഹൃത്തുകളെ തെരയാന്‍ പുതിയ സംവിധാനം വരുന്നു

ഫേസ്ബുക്കില്‍ സുഹൃത്തുകളെ തെരയാന്‍ പുതിയ സംവിധാനം വരുന്നു


ഇത്രയുംകാലം ഫേസ്ബുക്കില്‍ സുഹൃത്തുകളെ തെരയുന്നത് ഉപയോക്താക്കളുടെ പേര് ഉപയോഗിച്ചാണ്. എന്നാല്‍ ഒരു ഉപയോക്താവിന് സുഹൃത്തുക്കളെ കണ്ടെത്താന്‍ ഫേസ്ബുക്ക് പുതിയ സംവിധാനം പരീക്ഷിക്കുകയാണ്. ഷോര്‍ട്ട്കട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനാണ് ഇതിനായി ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.

 ഇതിനായി ഒരു എട്ടക്ക നമ്പര്‍ ഓരോ ഉപയോക്താവിനും നല്‍കും. ഈ നമ്പര്‍ ഉപയോഗിച്ച് അതിവേഗം സുഹൃത്തുക്കളെ കണ്ടെത്താനാകുമെന്നാണ് ഇത് വികസിപ്പിച്ചെടുത്തവരുടെ അവകാശവാദം. കുറച്ച് ഉപയോക്താക്കളുടെ അക്കൗണ്ടില്‍ പരീക്ഷണാര്‍ത്ഥം പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഫോണ്‍ നമ്പര്‍ നല്‍കാത്ത ഉപയോക്താക്കളെ ഷോര്‍ട്ട്കട്ട്സ് ഉപയോഗിച്ച് കണ്ടെത്താനാകുമെന്നതാണ് പ്രധാനപ്പെട്ട സവിശേഷത. എന്നാല്‍ പേര് ഉപയോഗിച്ചുള്ള സെര്‍ച്ചിനേക്കാള്‍ പുതിയ സംവിധാനം ഫലപ്രദമാകുമോയെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നാണ് ടെക് ലോകത്തെ വിദഗ്ദ്ധര്‍ പറയുന്നത്. -

കാവ്യ മാധവന്‍, മാധ്യമവിചാരണയുടെ ഇര

കാവ്യ മാധവന്‍, മാധ്യമവിചാരണയുടെ ഇര


അഭിനയിച്ചാലും ഇല്ലെങ്കിലും സിനിമാ വാര്‍ത്തകളില്‍ കാവ്യയുടെ പേരുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമായി ഇത്രയധികം ഗോസിപ്പുകള്‍ക്ക് ഇരയാകേണ്ടി വന്ന ഒരു മലയാളി നടി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഈ നീലേശ്വരംകാരിയുടെ നായികാ പദവി മുതല്‍ വിവാഹ ബന്ധം വരെ മാധ്യമങ്ങള്‍ ആഘോഷിച്ച് കൈയ്യില്‍ കൊടുത്തു. കാവ്യ മാധവനും ദിലീപും ജൂണ്‍ 25 ന് വിവാഹം ചെയ്യാന്‍ പോകുന്നു എന്നതാണ് ഈ ഗോസിപ്പുകളില്‍ ഏറ്റവും പുതിയത്. ദിലീപിന്റെ ഫേക്ക് ഐ ഡി വഴി ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത പ്രചരിച്ചത്.


കേട്ടത് പാതി കേള്‍ക്കാത്തത് പാതി സിനിമാ പ്രസിദ്ധീകരണങ്ങള്‍ വാര്‍ത്ത ആഘോഷിക്കുകയും ചെയ്തു. ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വാര്‍ത്തയ്ക്ക് നല്ല പ്രചാരമായിരുന്നു. കാവ്യ മാധവനൊഴികെ മറ്റെല്ലാവരും ഈ വാര്‍ത്ത അറിഞ്ഞിരുന്നു എന്നതാണ് ഇതിലെ രസകരമായ ഒരു കാര്യം. ഇത് മാത്രമല്ല തന്നെപ്പറ്റി പുറത്തിറങ്ങിയ പല ഗോസിപ്പുകളും കാവ്യ മാധവന്‍ മനസുകൊണ്ടു പോലും അറിഞ്ഞിട്ടില്ലാത്തതായിരുന്നു. കാവ്യയുടെ മാതാപിതാക്കള്‍ ഈ വാര്‍ത്ത അറിഞ്ഞിരുന്നു. സംഭവം അവര്‍ നിഷേധിക്കുകയും ചെയ്തു.

സഞ്ജയ് മേനോന്‍ എന്ന ക്യാമറാമാനുമായി കാവ്യ മാധവന്‍ വിവാഹം ചെയ്യുന്നു എന്നൊരു വാര്‍ത്തയും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. സഹികെട്ട കാവ്യ കേസ് കൊടുത്തതിന് പിന്നാലെ ഈ വാര്‍ത്ത പുറത്ത് വിട്ട വെബ്‌സൈറ്റ് ഓണര്‍ അറസ്റ്റിലുമായി. വിവാഹബന്ധം പിരിഞ്ഞതിന് ശേഷം കാവ്യ സിനിമയിലേക്ക് തിരിച്ചുവന്നത് ദിലീപിന്റെ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു. അന്ന് മുതല്‍ കേള്‍ക്കുന്നതാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുമോ എന്ന സംശയം.

Tuesday, May 13, 2014

മോഹന്‍ലാലിനെ മഞ്ജുവാര്യര്‍ മലര്‍ത്തിയടിക്കുമോ?

മോഹന്‍ലാലിനെ മഞ്ജുവാര്യര്‍ മലര്‍ത്തിയടിക്കുമോ?


മഞ്ജു വാര്യര്‍ തിരിച്ചുവരുന്നു എന്നതിന്‍റെ ആവേശത്തിലാണ് മലയാളികള്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷക സമൂഹം. ഈ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ തന്നെ മഞ്ജുവിന്‍റെ ഗംഭീരപ്രകടനം സിനിമയിലുണ്ടാകുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ബോക്സോഫീസില്‍ മഞ്ജു വാര്യര്‍ക്ക് എതിരാളിയായി വരുന്നത് സാക്ഷാല്‍ മോഹന്‍ലാലാണ് എന്നത് സിനിമാലോകത്ത് വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്. പെര്‍ഫോമന്‍സിന്‍റെ കാര്യത്തില്‍ ലേഡി മോഹന്‍ലാലാണ് മഞ്ജു വാര്യര്‍. മോഹന്‍ലാലിന്‍റെ മിസ്റ്റര്‍ ഫ്രോഡ് എന്ന മെഗാ പ്രൊജക്ടിനോടാണ് ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമയ്ക്ക് ഏറ്റുമുട്ടേണ്ടിവരുന്നത്.

ആറാം തമ്പുരാന്‍, കന്‍‌മദം, സമ്മര്‍ ഇന്‍ ബേത്‌ലഹേം തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാല്‍ - മഞ്ജു കോമ്പിനേഷന്‍റെ തകര്‍പ്പന്‍ പ്രകടനം കണ്ട് തരിച്ചിരുന്നിട്ടുണ്ട് പ്രേക്ഷകര്‍. ഇത്തവണ രണ്ടുചിത്രങ്ങളിലായി ഒരേ സമയത്ത് തിയേറ്ററുകളില്‍ ഇവര്‍ തകര്‍ത്തുവാരുമെന്ന പ്രതീക്ഷയാണ് ഏവര്‍ക്കും.

മോഹന്‍ലാലിനെ മഞ്ജു വാര്യര്‍ മലര്‍ത്തിയടിക്കുമോ എന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്ന കാര്യം. മിസ്റ്റര്‍ ഫ്രോഡ് ഒരു വലിയ കൊള്ളയുടെ കഥ പറയുന്ന ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. ഹൌ ഓള്‍ഡ് ആര്‍ യു ആകട്ടെ പൂര്‍ണമായും ഒരു കുടുംബചിത്രവും.




മഞ്ജു കളിമണ്ണു പോലെ...

മഞ്ജു കളിമണ്ണു പോലെ...


14 വർഷത്തിനു ശേഷം സിനിമയിലേക്ക്  മടങ്ങിയെത്തിയതാണ് മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ. പക്ഷേ രണ്ടാം വരവിൽ നായികയായുള്ള മ‌‌ഞ്ജുവിന്റെ അഭിനയത്തിൽ ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചിരിക്കാം. എന്നാൽ മഞ്ജുവിന്റെ മടങ്ങി വരവിന് അരങ്ങൊരുക്കിയ ഹൗ ഓൾഡ് ആർ യു എന്ന സിനിമയുടെ സംവിധായകൻ റോഷൻ ആൻഡ്രൂസിന് ആ നടിയുടെ പ്രതിഭയിൽ തെല്ലും സംശയമുണ്ടായിരുന്നില്ല.

തന്റെ സിനിമയ്ക്ക് അനുയോജ്യയായ നായികയെയാണ് താൻ തിരഞ്ഞെടുത്തത് എന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു.

മഞ്ജു കളിമണ്ണു പോലെയാണ്. സംവിധായകന്റെ ആവശ്യകത അനുസരിച്ച് ഏത് രൂപത്തിലും പരുവപ്പെടുത്തി എടുക്കാം- റോഷൻ പറയുന്നു. മികച്ച അഭിനേത്രി കൂടിയായ മഞ്ജു,​ നൂറു ശതമാനവും പെർഫെക്ടാണെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.

നിരുപമ എന്ന സർക്കാർ ഉദ്യോഗസ്ഥയെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ബോബി സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം മേയ് 16ന് തീയേറ്ററുകളിലെത്തും.



കാവ്യാ മാധവന്‍ വളരെയധികം സെലക്ടീവാണ്

കാവ്യാ മാധവന്‍ വളരെയധികം സെലക്ടീവാണ്


കൊച്ചി: അടുത്തിടെയൊന്നും കാവ്യയുടേതായി ഒരൊറ്റ ചിത്രം പോലും റിലീസ് ചെയ്തിട്ടില്ല. ഇതെന്താ കാവ്യ അഭിനയം നിര്‍ത്താനൊരുങ്ങുകയാണോ. അടുത്ത് സിനിമകളൊന്നും ചെയ്തില്ലെങ്കിലും ഗോസിപ്പ് കോളങ്ങളിലൂടെ കാവ്യ മാധവനെന്ന നായികയുടെ പേര് സജീവമായി നിലനില്‍ക്കുന്നു.

എന്ത് കൊണ്ട് ഈ നായിക മാത്രം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയാകുന്നു എന്നത് അവ്യക്തം. പ്രശ്‌നങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും കാവ്യ ചില കാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുത്തതാണ്. മികച്ച കഥാപാത്രങ്ങള്‍ മാത്രം അവതരിപ്പിയ്ക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് കാവ്യ. കഥാപത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കാവ്യ വളരെയധികം സെലക്ടീവാണ്. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വളരെയധികം സെലക്ടീവാണെന്ന് കാവ്യ പറഞ്ഞത്.

അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിന് ശേഷം കാവ്യയുടേതായി ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടില്ല. 2013 ലാണ് അഞ്ചു സുന്ദരികള്‍ റിലീസ് ചെയ്തത്. 2012 ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന രഞ്ജിത്ത് ചിത്രത്തില്‍ വനജയെന്ന ശക്തമായ കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്.


നടിയെ ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍

നടിയെ ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍


 മുംബൈ: മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ ഫ്ളാറ്റ് നറുക്കെടുപ്പില്‍ ജയിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്ത് പ്രമുഖ നടിയെ ബലാത്സംഗം ചെയ്തു. മുംബൈയിലെ പ്രശസ്തയായ ടി വി സീരിയല്‍ നടിയാണ് തട്ടിപ്പ് ആള്‍ദൈവത്തിന്റെ പീഡനത്തിന് ഇരയായത്. 27 കാരിയായ നടിയില്‍ നിന്ന് ഇയാള്‍ 50000 രൂപയും തട്ടിയതായി പരാതിയുണ്ട്. മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ ഫ്ളാറ്റ് കിട്ടാന്‍ വേണ്ടി ആഗ്രഹിച്ചു നടക്കുകയായിരുന്നു നടി. മുന്‍പ് പല തവണ അപേക്ഷ നല്‍കിയിട്ടും നടിക്ക് ഫ്ളാറ്റ് കിട്ടിയിരുന്നില്ല.


 അങ്ങിനെയാണ് ഫ്ളാറ്റ് ലോട്ടറി കിട്ടുമെന്ന് ഉറപ്പാക്കാനായി നടി ആള്‍ദൈവമായ ഭഗവാന്‍ദാസിന്റെ അടുത്തെത്തിയത്. ഫ്ളാറ്റ് ലോട്ടറി കിട്ടാന്‍ വേണ്ടി ഭഗവാന്‍ദാസ് നടിയെക്കൊണ്ട് പല ക്രിയകളും ചെയ്യിച്ചു. അമ്പതിനായിരം രൂപയും ഇയാള്‍ നടിയില്‍ നിന്നും തട്ടിയെടുത്തു. കൂടുതല്‍ ക്രിയകള്‍ ചെയ്യാന്‍ വേണ്ടി കൂടുതല്‍ ശക്തിയുള്ള മറ്റൊരു ആള്‍ദൈവത്തിന്റെ അടുത്ത് ഇയാള്‍ നടിയെ കൂട്ടിക്കൊണ്ടുപോയി.

സായി ബാബ രണ്ടാമന്‍ എന്ന് വിളിക്കുന്ന ഇയാളുടെ പേര് ഇസ്മയില്‍ അസിം ഖാന്‍ എന്നാണ്. പൂജാ കര്‍മങ്ങള്‍ ചെയ്യാന്‍ എന്ന പേരില്‍ നടിയുടെ വീട്ടിലെത്തിയ ഇയാള്‍ തന്നോടൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നടിയെ നിര്‍ബന്ധിച്ചു. നടിയെ ബലാത്സംഗം ചെയ്ത ശേഷം പണവും തട്ടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടര വര്‍ഷത്തോളം നടി ഇവരുടെ ചതിയില്‍പ്പെട്ട് അലഞ്ഞു. മെയ് 9 നാണ് നടി ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കിയത്. ഇസ്മയില്‍ അസിം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഭഗവന്‍ദാസ് ഒളിവിലാണ്.

Monday, May 12, 2014

Namitha pramod malayalam actress hot


mr.fraud new latest Malayalam movie release


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റന്‍?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റന്‍?


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത മാസം ബംഗ്ലാദേശില്‍ പര്യടനം നടത്തും. ഐ പി എല്ലും ട്വന്റി 20 ക്രിക്കറ്റും കളിച്ച് ക്ഷീണിച്ച ഇന്ത്യന്‍ കളിക്കാര്‍ക്ക് ഏകദിനത്തില്‍ പരിശീലനം കിട്ടാനാണ് ടീം ഇന്ത്യ ബംഗ്ലാദേശിലേക്ക് പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. രണ്ടരമാസം നീളുന്ന ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുക എന്നതാണ് ഇന്ത്യ - ബംഗ്ലാ പരമ്പരയുടെ ഉദ്ദേശം. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി കൡക്കാര്‍ക്ക് മത്സരപരിചയം കിട്ടേണ്ടത് അത്യാവശ്യമാണെന്ന് ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.

എന്നാല്‍ ഇംഗ്ലണ്ടിലെ ഫാസ്റ്റ് വിക്കറ്റുകളില്‍ കളിക്കാന്‍ വേണ്ടി ബംഗ്ലാദേശിലെ ഫ്‌ലാറ്റ് വിക്കറ്റില്‍ ഏകദിന പരമ്പര കളിക്കുന്നതിലെ സാംഗത്യം മാത്രം വ്യക്തമല്ല. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി പുതിയ കളിക്കാരെ ബംഗ്ലാദേശിലേക്ക് വിടാനാണ് ബി സി സി ഐയുടെ തീരുമാനം. ക്യാപ്റ്റന്‍ എം എസ് ധോണി, വൈസ് ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ ഇല്ലാതെയാകും ഇന്ത്യ ബംഗ്ലാദേശിലേക്ക് പോകുക. ഇതോടെ ഇന്ത്യന്‍ ടീമിന് ധോണിയും കോലിയുമല്ലാത്ത പുതുയൊരു ക്യാപ്റ്റനെ കിട്ടും. നേരത്തെ ബംഗ്ലാദേശില്‍ നടന്ന ഏഷ്യാകപ്പിലും ധോണി കളിച്ചിരുന്നില്ല.

ധോണിക്ക് പകരം കോലിയായിരുന്നു ടീമിനെ നയിച്ചത്. പാകിസ്താനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ നാണംകെടുകയും ചെയ്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ബംഗ്ലാദേശില്‍ കളിക്കുക. ഇന്ത്യന്‍ ടീമിലെ ഇപ്പോഴത്തെ പ്രമുഖര്‍ പലരും ടീമില്‍ ഉണ്ടായേക്കില്ലെന്നും പുതിയ കൡക്കാര്‍ക്ക് അവസരം കിട്ടുമെന്നും പട്ടേല്‍ പറഞ്ഞു. ധോണി കളിക്കുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടി വരും. ഐ പി എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിലെത്താന്‍ കഴിഞ്ഞേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമകണ്ടിറങ്ങിയ പ്രേക്ഷകന്‍ സംവിധായകനെ തല്ലി

സിനിമകണ്ടിറങ്ങിയ പ്രേക്ഷകന്‍ സംവിധായകനെ തല്ലി

ചെന്നൈ: സിനിമ നന്നായില്ലെങ്കില്‍ പ്രേക്ഷകര്‍ പ്രതികരിക്കും. അതെങ്ങനെയാകുമെന്ന് പറയാന്‍ കഴിയില്ല. പണം മുടക്കി സിനിമ കാണുന്നവനല്ലേ അതിന്റെ വേദന അറിയാന്‍ കഴിയു. എന്നൊക്കെ പറഞ്ഞാലും സിനിമ നന്നായില്ലെന്ന് കരുതി സംവിധായകനെ എടുത്തിട്ട് പെരുമാറാന്‍ പാടുണ്ടോ. തമിഴ് നാട്ടിലാണ് സംഭവം. 'അന്‍ഗുസം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ മന്‍കണ്ണനാണ് സിനിമ മോശമായതിന്റെ പേരില്‍ പ്രേക്ഷരില്‍ നിന്ന് തല്ലുകിട്ടിയത്.

 മൂന്ന് പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. പരിക്കേറ്റ സംവിധായകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന് സാരമായ പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്‍ഗുസം എന്ന തന്റെ രണ്ടാമത്തെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ് മന്‍കണ്ണന്‍ അഴഗിരി നഗറിലെ വടപള്ളിയിലെത്തിയത്. കൂടെ മാനേജര്‍ കുമരനും െ്രെഡവര്‍ രാജേഷുമുണ്ടായിരുന്നു. കാറില്‍ പോയിക്കൊണ്ടിരിക്കെ അമിഞ്ചിക്കരയിലെ ഒരു എ ടി എമ്മിനു മുന്നില്‍ വണ്ടി നിര്‍ത്താന്‍ മന്‍കണ്ണന്‍ ആവശ്യപ്പെട്ടു. വണ്ടിയില്‍ നിന്നിറങ്ങി എ ടി എമ്മിലേക്ക് പോകുമ്പോഴാണ് ബൈക്കില്‍ വന്ന മൂന്നംഗ സംഘം പ്രകോപനമൊന്നും കൂടാതെ സംവിധായകനെ തല്ലിയത്. പരിക്കേറ്റ സംവിധായകനെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 എന്തായാലും മൂന്നംഗ സംഘത്തിനെതിരെ അമിഞ്ചിക്കരൈ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു അന്‍ഗുസം. നോട്ട്ബുക്ക് എന്ന മലയാള സിനിമയിലൂടെ മലയാളികള്‍ക്കും പരിചിതനായ സകന്ദനാണ് ചിത്രത്തിലെ നായകന്‍. ഇങ്ങനെ സിനിമ മോശമായി സംവിധായകനെ എടുത്തിട്ടു പെരുമാറുകയാണെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചുപോകുന്നു.

ennu ninte moitheen new latest malayalam movie prithviraj


എന്ന് നിന്‍റെ മൊയ്തീന്‍: പൃഥ്വിയുടെ പുത്തന്‍ ലുക്ക്

ennu ninte moitheen


1960കളില്‍ കോഴിക്കോട്ടെ മുക്കത്ത് നടന്ന ഒരു അപൂര്‍വ്വ പ്രണയകഥ അഭ്രപാളികളിലേയ്‌ക്കെത്തുകയാണ്. ഹിന്ദുവായ കാഞ്ജനയുടെയും മൊയ്തീന്റെയും പ്രണയകഥ ചലച്ചിത്രമാകുമ്പോള്‍ കാഞ്ചനയും മൊയ്തീനുമായി എത്തുന്നത് പാര്‍വ്വതി മേനോനും പൃഥ്വിരാജുമാണ്. ജീവിതത്തില്‍ ഒരിക്കലും ഒരുമിക്കാന്‍ കഴിയാതെ പോയ പ്രണയികളുടെ കഥ പറയുന്ന ചിത്രത്തിന് എന്ന് നിന്‍റെ മൊയ്തീന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആര്‍ എസ് വിമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ആദ്യ ലുക്ക് പുറത്തുവന്നിട്ടുണ്ട്.


പൂച്ചക്കണ്ണുകളും അരിവാള്‍ മീശയും ഇറങ്ങിയ കൃതാവുമെല്ലാമായിട്ടാണ് പൃഥ്വി മൊയ്തീനാകുന്നത്. ചിത്രത്തില്‍ ലാലാണ് പൃഥ്വിയുടെ പിതാവിന്റെ വേഷം ചെയ്യുന്നത്. സ്‌കൂള്‍ കാലത്ത് പ്രണയത്തിലായവരാണ് മൊയ്തീനും കാഞ്ചനയും മതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ അകപ്പെട്ടുപോവുകയായിരുന്നു ഇവരുടെ പ്രണയം. മൊയ്തീനുമായി കാഞ്ചന പ്രണയത്തിലാണെന്ന് അറിഞ്ഞ വീട്ടുകാര്‍ അവരെ വീട്ടുതടങ്കലിലാക്കി. 25 വര്‍ഷമാണ് കാഞ്ചനയ്ക്ക് ഇങ്ങനെ കഴിയേണ്ടിവന്നത്. ഇതിനിടെ പലപ്പോഴായി ഇവര്‍ ഒന്നിയ്ക്കാന്‍ ശ്രമിച്ചെങ്കിലുംഒന്നും നടന്നില്ല. പിന്നീട് 1982ല്‍ ഒരു അപകടത്തില്‍ മൊയ്തീന്‍ മരിച്ചു.


വിവാഹിതരായില്ലെങ്കിലും മൊയ്തീന്റെ വിധവയായിട്ടാണ് ഇന്നും നാട്ടുകാര്‍ കാഞ്ചനയെ കണക്കാക്കുന്നത്. ഇപ്പോള്‍ കാഞ്ചനയ്ക്ക് 74വയസായി. മഴയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയകഥ കോഴിക്കോട്ടും പരിസരത്തുമായിട്ടാണ് ചിത്രീകരിക്കുക. ജൂണില്‍ മഴയുടെ വരവോടുകൂടി ചിത്രീകരണം ആരംഭിയ്ക്കും. അഞ്ചുവര്‍ഷത്തെ പഠനങ്ങള്‍ക്കൊടുവിലാണ് വിമല്‍ മൊയ്തീന്റെയും കാഞ്ചനയുടെയും കഥ സിനിമയാക്കുന്നത്. ന്യൂട്ടണ്‍ മൂവീസിന്റെ ബാനറില്‍ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Sunday, May 11, 2014

JB Junction - Ranjini Haridas watch online

JB Junction - Ranjini Haridas











Anchor Ranjini Haridas is the guest in this edition of JB Junction. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക- പോസ്റ്റര്‍

മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക- പോസ്റ്റര്‍


കൊച്ചി: മമ്മൂട്ടിക്കെതിരെ വര്‍ഗീയ പോസ്റ്ററുകള്‍. എറണാകുളത്താണ് ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ധര്‍മരക്ഷ യുവവേദിയുടെ പേരിലാണ് പോസ്റ്ററുകള്‍. മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്. അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗെയ്ല്‍ ട്രെഡ്വലിന്റെ അഭിമുഖം കൈരളി ടിവി സംപ്രേഷണം ചെയ്തതാണ് അമ്മ ഭക്തരായ ധര്‍മരക്ഷ യുവവേദിക്കാരെ ചൊടിപ്പിച്ചത്. കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടിയുടെ അറിവോടെയാണ് ഗെയ്ല്‍ ട്രെഡ്വലുമായി താന്‍ അഭിമുഖം നടത്തിയതെന്ന് ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


 അഭിമുഖം പുസ്തകമാക്കാന്‍ ഡിസി ബുക്‌സിന് നല്‍കുന്ന കാര്യവും മമ്മൂട്ടിയെ ബ്രിട്ടാസ് ധരിപ്പിച്ചിരുന്നു. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് മമ്മൂട്ടിക്കെതിരെ ആരോപണം. 'മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക. മാതാ അമൃതാനന്ദമയിയേയും മഠത്തേയും അപകീര്‍ത്തിപ്പെടുത്തി, ഹിന്ദു വികാരം വ്രണപ്പെടുത്തി' എന്നതാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഇസ്ലാമിക വേഷ വിധാനത്തില്‍ മമ്മൂട്ടി പ്രാര്‍ത്ഥന നടത്തുന്നതിന്റെ ചിത്രവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമൃതാനന്ദമയിക്കെതിരെ ആരോപണങ്ങളുന്നയിച്ച് മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ 'ഹോളി ഹെല്‍' എന്ന പുസ്തകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.


 ഇതേ തുടര്‍ന്നാണ് ജോണ്‍ ബ്രിട്ടാസ് അമേരിക്കയില്‍ പോയി ഗെയ്‌ലുമായി അഭിമുഖം നടത്തിയത്. ഈ വിഷയം ഏറ്റവും അധികം ചര്‍ച്ച ചെയ്തത് കൈരളി-പീപ്പിള്‍ ചാനലില്‍ ആയിരുന്നു. ഈ സമയത്ത് തന്നെ ബ്രിട്ടാസിന്റേയും മമ്മൂട്ടിയുടേയും മതത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വിവാദങ്ങളൊഴിഞ്ഞു, ശ്രീശാന്ത് ഇനി നൃത്തം ചവിട്ടും

വിവാദങ്ങളൊഴിഞ്ഞു, ശ്രീശാന്ത് ഇനി നൃത്തം ചവിട്ടും


ശ്രീശാന്ത് അങ്ങനെ അതും തെളിയിച്ചു. തോറ്റുകൊടുക്കാന്‍ തയാറല്ലെന്ന്. ക്രിക്കറ്റ് തഴഞ്ഞെന്നു കരുതി ശ്രീശാന്തിനു മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയെങ്കില്‍ തെറ്റി. ഇപ്പോള്‍ സൂപ്പര്‍ ഡാന്‍സറായാണ് ശ്രീ ഇന്ത്യക്കാര്‍ക്കു മുന്നിലെത്തുന്നത്. കളേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന പ്രമുഖ നൃത്ത മത്സരമായ ‘ജലക് ദിഖ് ലാജ’യിലൂടെയാണ് ക്രിക്കറ്റ് താരം പ്രേക്ഷകരുടെ കണ്ണുകളെ പിടിച്ചു നിര്‍ത്താനൊരുങ്ങുന്നത്.
പരിപാടിയുടെ പ്രമോഷന്‍ വിഡിയോ ഈയിടെ പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. 2013 ലെ ഐപിഎല്‍ മത്സരത്തില്‍ വാതുവെപ്പ് നടത്തിയ കേസില്‍ ശ്രീശാന്ത് ആജീവനാന്തവിലക്ക് നേരിടുകയായിരുന്നു. അതിനു ശേഷം വീണ്ടും ശ്രീശാന്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഈ ഡാന്‍സ് പരിപാടി കാരണമായി.
‘ജലക് ദിഖ് ലാജ’യില്‍ ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്, സംവിധായകനും നിര്‍മാതാവുമായ  കരണ്‍ ജോഹര്‍, കൊറിയോ ഗ്രാഫര്‍ റെമോ ഡിസൂസ തുടങ്ങിയവരാണ് ജഡ്ജിങ്ങ് പാനലില്‍. എന്തായാലും ശ്രീയുടെ തിരിച്ചു വരവ് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കാവ്യതലൈവന്‍ ഗാനങ്ങള്‍ക്കായി റഹ്മാന്‍ ചെലവഴിച്ചത് 3 മാസം

കാവ്യതലൈവന്‍ ഗാനങ്ങള്‍ക്കായി റഹ്മാന്‍ ചെലവഴിച്ചത് 3 മാസം


പാട്ട് നന്നാകാന്‍ വേണ്ടി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാന്‍ ഓസ്കാര്‍ പുരസ്കാര ജേതാവിന് ഒരു മടിയുമില്ല. അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രം കാവ്യ തലൈവനിലെ പാട്ടുകള്‍ക്ക് വേണ്ടി റഹ്മാന്‍ ചെലവഴിച്ചത് മൂന്നു മാസമാണ്. ഇരുപത് പാട്ടുകളാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് ഇരുപതാമത്തെ ഗാനം റഹ്മാന്‍ പൂര്‍ത്തിയാക്കിയത്. ഫോക്ക് രീതിയിലുള്ള പാട്ടുകള്‍ തയ്യാറാക്കാന്‍ വേണ്ടി 1920കളിലൂടെ റഹ്മാന്‍ കുറെ അലഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഒരു ഹോളിവുഡ് ചിത്രം മാറ്റി വച്ചാണ് കാവ്യതലൈവന് വേണ്ടി റഹ്മാന്‍ ഗാനങ്ങളൊരുക്കിയത്. വാലി, പാ വിജയ് എന്നിവരുടേതാണ് വരികള്‍.
1920കളിലെ തമിഴകത്തെ നാടക ചരിത്രത്തിലൂടെയാണ് കാവ്യ തലൈവന്റെ കഥ വികസിക്കുന്നത്. നാടക കലാകാരന്‍മാരായ കെ.ബി സുന്ദരാംബള്‍, എസ്.ജി കിട്ടപ്പ എന്നിവരുടെ കഥയാണ് കാവ്യതലൈവന്‍ ആവിഷ്ക്കരിക്കുന്നത്. പൃഥ്വിരാജ്, സിദ്ധാര്‍ത്ഥ്, വേദിക, നാസര്‍, അനിക, ബാബു ആന്റണി തുടങ്ങി ഒരു വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്. വസന്തബാലനാണ് സംവിധാനം. ഒട്ടേറ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് വസന്തബാലന്‍ കാവ്യതലൈവനൊരുക്കുന്നത്. ജയ്മോഹനാണ് തിരക്കഥ.വസന്തബാലനടക്കം ഏഴ് ദേശീയ പുരസ്കാര ജേതാക്കളാണ് ചിത്രത്തിലൂടെ ഒന്നിക്കുന്നത്. ഓസ്കാര്‍ പുരസ്കാരവും നിരവധി ദേശീയ അവാര്‍ഡുകളും വാരിക്കൂട്ടിയ എ.ആര്‍ റഹ്മാന്‍, മികച്ച ഗാനരചയിതാവിനുള്ള 2005ലെ ദേശീയ അവാര്‍ഡ് നേടിയ പാ വിജയ്, മികച്ച സഹനടനുള്ള പുരസ്കാരം കരസ്ഥമാക്കിയ തമ്പി രാമയ്യ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മികച്ച മേക്കപ്പമാനുള്ള അവാര്‍ഡ് നേടിയ പട്ടണം റഷീദ്, എഡിറ്റര്‍ പ്രവീണ്‍, കോസ്റ്റ്യൂം ഡിസൈനര്‍ സെല്‍വം എന്നിവരും കാവ്യതലൈവന്റെ അണിയറയിലുണ്ട്.  തമിഴ്,തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.



വിവാദങ്ങളൊഴിഞ്ഞു, ശ്രീശാന്ത് ഇനി നൃത്തം ചവിട്ടും

വിവാദങ്ങളൊഴിഞ്ഞു, ശ്രീശാന്ത് ഇനി നൃത്തം ചവിട്ടും


ശ്രീശാന്ത് അങ്ങനെ അതും തെളിയിച്ചു. തോറ്റുകൊടുക്കാന്‍ തയാറല്ലെന്ന്. ക്രിക്കറ്റ് തഴഞ്ഞെന്നു കരുതി ശ്രീശാന്തിനു മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയെങ്കില്‍ തെറ്റി. ഇപ്പോള്‍ സൂപ്പര്‍ ഡാന്‍സറായാണ് ശ്രീ ഇന്ത്യക്കാര്‍ക്കു മുന്നിലെത്തുന്നത്. കളേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന പ്രമുഖ നൃത്ത മത്സരമായ ‘ജലക് ദിഖ് ലാജ’യിലൂടെയാണ് ക്രിക്കറ്റ് താരം പ്രേക്ഷകരുടെ കണ്ണുകളെ പിടിച്ചു നിര്‍ത്താനൊരുങ്ങുന്നത്.
പരിപാടിയുടെ പ്രമോഷന്‍ വിഡിയോ ഈയിടെ പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. 2013 ലെ ഐപിഎല്‍ മത്സരത്തില്‍ വാതുവെപ്പ് നടത്തിയ കേസില്‍ ശ്രീശാന്ത് ആജീവനാന്തവിലക്ക് നേരിടുകയായിരുന്നു. അതിനു ശേഷം വീണ്ടും ശ്രീശാന്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഈ ഡാന്‍സ് പരിപാടി കാരണമായി.
‘ജലക് ദിഖ് ലാജ’യില്‍ ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്, സംവിധായകനും നിര്‍മാതാവുമായ  കരണ്‍ ജോഹര്‍, കൊറിയോ ഗ്രാഫര്‍ റെമോ ഡിസൂസ തുടങ്ങിയവരാണ് ജഡ്ജിങ്ങ് പാനലില്‍. എന്തായാലും ശ്രീയുടെ തിരിച്ചു വരവ് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.



Saturday, May 10, 2014

സിനിമാ ചിത്രീകരണത്തിനിടെ നായികയുടെ കുത്തേറ്റ് സഹനടന്‍ ആശുപത്രിയില്‍

സിനിമാ ചിത്രീകരണത്തിനിടെ നായികയുടെ കുത്തേറ്റ് സഹനടന്‍ ആശുപത്രിയില്‍


മുംബൈ:സിനിമാ ചിത്രീകരണത്തിനിടെ നായികയുടെ കുത്തേറ്റ് സ്റ്റണ്ട്മാന്‍ ആശുപത്രിയില്‍. ആഷികി 2 എന്ന ചിത്രത്തിലെ നായികയായിരുന്ന നടി ശ്രദ്ധ കപൂറാണ് അബദ്ധത്തില്‍ സ്റ്റണ്ട്മാനെ കത്തി കൊണ്ട് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏക് വില്ലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. ശ്രദ്ധ കപൂര്‍ ഒരു രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ക്യാമറയ്ക്കരികില്‍ എത്തിയപ്പോള്‍ കുത്തു കൊണ്ടയാള്‍ വേദന കൊണ്ട് പിടയുന്ന കാഴ്ചയാണ് മറ്റുള്ളവര്‍ കണ്ടത്. ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. -


ഐശ്വര്യ റായ്‌ക്കെതിരെ മുന്‍ കാമുകന്റെ കേസ്?

ഐശ്വര്യ റായ്‌ക്കെതിരെ മുന്‍ കാമുകന്റെ കേസ്?



ഐശ്വര്യ റായ് വാര്‍ത്തയില്‍ ഇല്ലാത്ത ഒരു കാലവും അടുത്തിടെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ഐശ്വര്യയുടെ വയറിന് തടി കൂടിയിട്ടുണ്ട്. അതുകൊണ്ട് വീണ്ടും ഗര്‍ഭിണിയായിരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഒടുവില്‍ വന്ന വാര്‍ത്ത. ഇപ്പോള്‍ കേള്‍ക്കുന്നത് ഐശ്വര്യയുടെ പഴയ ഒരു കാമുകനെ കുറിച്ചാണ്.

 ഐശ്വര്യ അഭിഷേക് ബച്ചനെ കല്യാണം കഴിച്ചതിനെതിരെ കേസ് കൊടുത്തിരിക്കുകയാണത്രെ ആ വിദ്വാന്‍. ശ്രീലങ്കന്‍ വംശജനായ നിരോഷന്‍ ദേവപ്രിയ എന്ന ചെറുപ്പക്കാരനായിന്നത്രെ ഐശ്വര്യുടെ ഒരു മുന്‍ കാമുകന്‍. ഇക്കാര്യം അവകാശപ്പെടുന്നത് നിരോഷന്‍ തന്നെയാണ കെട്ടോ. ഒരു കാലത്ത് ഇയാളും ഐശ്വര്യയും തമ്മില്‍ കടുത്ത പ്രണയമായിരുന്നത്രെ. എന്തായാലും അഭിഷേക് ഐശ്വര്യയെ വിവാഹം കഴിച്ചതോടെ നമ്മുടെ നിരോഷന്‍ ആകെ നിരാശനായി. കടുത്ത മാനസിക സമ്മര്‍ദ്ദള്‍ക്ക് വിധേയനായി. ഒടുവില്‍ കക്ഷി ഐശ്വര്യക്കെതിരെ പരാതിയും കൊടുത്തിട്ടുണ്ടത്രെ.

 അത് മാത്രമല്ല, ഈ കേസ് വാദിക്കാന്‍ ഒരു വക്കീലിനേയും നിരോഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്ത. സംഭവം എന്തായാലും ഇപ്പോള്‍ ബോളിവുഡിലെ ഗോസിപ്പ് കേന്ദ്രങ്ങളില്‍ വന്‍ ചര്‍ച്ചയാണ്. സല്‍മാന്‍ ഖാനും, വിവേക് ഒബ്‌റോയും ഒക്കെയായിരുന്നു ഇത്രനാളും ഐശ്വര്യയുടെ മുന്‍ കാമുകന്‍ പട്ടികയില്‍ ഇടം നേടിയിരുന്നത്. അക്കൂട്ടതില്‍ ഒരു നിരോഷന്‍ കൂടി എത്തിയിരിക്കുകയാണ്.

കാവ്യ വിവാഹം:പരാതിയുമായി ദിലീപ് സൈബര്‍ സെല്ലില്‍

കാവ്യ വിവാഹം:പരാതിയുമായി ദിലീപ് സൈബര്‍ സെല്ലില്‍



കൊച്ചി: ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച ഏറ്റവും ചൂടുള്ള വാര്‍ത്ത. എന്നാല്‍ ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് അധികം കഴിയും മുമ്പ് തെളിയുകയും ചെയ്തു. ദിലീപിന്റെ പേരിലുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പുറത്തേക്ക് വന്ന ട്വീറ്റ് ആണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ദിലീപിന് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ടില്ല എന്നതാണ് സത്യം. എന്തായാലും ട്വിറ്റര്‍ വിവാദത്തില്‍ ദിലീപ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകാണ്.


 ജൂണ്‍ 25 ന് കാവ്യാ മാധവന്റെ കഴുത്തില്‍ മിന്നുകെട്ടും എന്നായിരുന്നു ട്വീറ്റ്. സംഭവം സത്യമാണെന്ന് കരുതി പലരും മറുപടികള്‍ അയച്ചു. പലരും റിട്വീറ്റ് ചെയ്തു. അല്‍പ സമയം കൊണ്ട് തന്നെ വാര്‍ത്ത സൈബര്‍ ലോകത്ത് വൈറലായി. ദിലീപും വിവാഹ മോചിതന്‍. കാവ്യയാണെങ്കില്‍ നേരത്തേ വിവാഹ മോചിത. രണ്ട് പേരും ഒരുപാട് സിനിമകളില്‍ നായികാ-നായകന്‍മാര്‍. സംശയിക്കാന്‍ പിന്നെന്ത് വേണ്ടൂ... വാര്‍ത്ത പ്രചരിച്ചു തുടങ്ങിയപ്പോള്‍ സ്ഥിരീകരണം തേടി ദിലീപിനും കാവ്യക്കും ഫോണ്‍ വിളികള്‍ എത്തി. അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ദിലീപ് പ്രതികരിച്ചു.


കാവ്യയുടെ വീട്ടുകാരും ഇതേ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്. ദിലീപും മഞ്ജു വാര്യരും പിരിയുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ ഇത്തരം ഗോസിപ്പുകള്‍ സജീവമാണ്. മലയാള സിനിമാ പ്രേക്ഷകര്‍ക്കെന്നതുപോലെ പാപ്പരാസികള്‍ക്കും ഏറെ പ്രിയപ്പെട്ട ജോഡിയാണ് ദിലീപ്-കാവ്യ. ഇവര്‍ക്കെതിരെ ഇതിന് മുന്പും ഇത്തരത്തിലുള്ള കഥകള്‍ പ്രചരിപ്പിച്ചിരുന്നു.

fake news dileep kavya marriange

ജൂണ്‍ 25ന് ദിലീപ് - കാവ്യ വിവാഹമെന്ന് ട്വിറ്ററില്‍ പ്രചരണം!

ദിലീപും കാവ്യാ മാധവനും വിവാഹിതരാകുന്നു എന്ന് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ വാര്‍ത്ത പ്രചരിക്കുന്നു. ജൂണ്‍ 25ന് ഇരുവരും വിവാഹിതരാകുമെന്നാണ് വാര്‍ത്തകള്‍ പരന്നത്. ദിലീപിന്‍റെ പേരില്‍ ട്വിറ്ററില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ അക്കൌണ്ടില്‍ നിന്നാണ് വാര്‍ത്ത പ്രചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം വാര്‍ത്തകളെപ്പറ്റി തനിക്കൊന്നും അറിയില്ലെന്ന് ദിലീപ് പ്രതികരിച്ചു. കാവ്യയെ ദിലീപ് വിവാഹം കഴിക്കുമെന്ന വാര്‍ത്തകളൊന്നും ഇപ്പോള്‍ സ്ഥിരീകരിക്കുന്നില്ലെന്ന് കാവ്യയുടെ പിതാവും മാധ്യമങ്ങളെ അറിയിച്ചു.

കാവ്യയുടെ സഹോദരന്‍റെ വിവാഹം കഴിഞ്ഞതിന്‍റെ തിരക്കുകള്‍ ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ എന്നും സിനിമാലോകത്തുനിന്ന് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും സത്യമല്ലെന്നും കാവ്യയുടെ മാതാപിതാക്കള്‍ വ്യക്തമാക്കുന്നു.

താനും മഞ്ജു വാര്യരും തമ്മില്‍ ഒരു വര്‍ഷമായി പിരിഞ്ഞുതാമസിക്കുകയാണെന്ന് ദിലീപ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.


Friday, May 9, 2014

മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു ഷാരൂഖ് ഖാന്‍ അടക്കമുള്ള പ്രമുഖരായ നാല് ബോളിവുഡ് താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു ഷാരൂഖ് ഖാന്‍ അടക്കമുള്ള പ്രമുഖരായ നാല് ബോളിവുഡ് താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്



ഭോപ്പാല്‍: ഷാരൂഖ് ഖാന്‍ അടക്കമുള്ള പ്രമുഖരായ നാല് ബോളിവുഡ് താരങ്ങള്‍ക്ക് ഭോപ്പാല്‍ ഹൈക്കോടതിയുടെ നോട്ടീസ്. വിവിധ പരസ്യങ്ങളിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണത്തിലാണ് നോട്ടീസ്. മധ്യപ്രദേശ് എക്സൈസ് ആക്ട് പ്രകാരമാണ് താരങ്ങള്‍ക്കെതിരെ നടപടി.

ഷാരൂഖിന് പുറമേ മനോജ് ബാജ്പേയി, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിവിധ ബ്രാന്റിലുള്ള മദ്യങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് നോട്ടീസ്.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വൗളിയോര്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ആറ് മാസത്തിനുള്ളില്‍ തങ്ങളുടെ വാദം വിശദീകരിക്കാന്‍ താരങ്ങള്‍ക്ക് കോടതി സമയം അനുവദിച്ചിട്ടുണ്ട്.

Thursday, May 8, 2014

കളക്ടറെയും സംഘത്തെയും തറപറ്റിച്ച് ലാലും കൂട്ടരും

കളക്ടറെയും സംഘത്തെയും തറപറ്റിച്ച് ലാലും കൂട്ടരും


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളടീമിന്റെ ക്യാപ്റ്റനായി തിളങ്ങിയ ലാലേട്ടന്‍ ഇപ്പോഴിതാ വോളിബോള്‍ കളത്തിലും നിറഞ്ഞാടിയിരിക്കുന്നു. കണ്ണൂരില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ 122 ടെറിട്ടോറിയല്‍ ആര്‍മി ടീമിന് വേണ്ടി പിഴയ്ക്കാത്ത നീക്കങ്ങളാണ് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ നടത്തിയത്. കളത്തില്‍ ലാലേട്ടന്‍ കളിയ്ക്കുമ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ നോക്കിനിന്നത്. മോഹന്‍ലാല്‍ നയിച്ച ടീം ഒടുക്കം വിജയത്തിലെത്തിയപ്പോള്‍ കണ്ൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ ഇളകിമറിയുകയായിരുന്നു.

 കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച സംസ്ഥാന ജേര്‍ണലിസ്റ്റ് വളിയുടെ വിളംബരമത്സരത്തിലാണ് മോഹന്‍ലാല്‍ നയിച്ച ടെറിട്ടോറിയല്‍ ആര്‍മി ടീം ജയം നേടിയത്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി ബാലകിരണനും മാധ്യമപ്രവര്‍ത്തകരുമായിരുന്നു മറുഭാഗത്തുണ്ടായിരുന്നത്. ഒന്നാം നമ്പര്‍ ജേഴ്‌സിയിലാണ് ലാല്‍ കളത്തിലിറങ്ങഇയത്. സംവിധായകന്‍ മേജര്‍ രവിയും കളിക്കളത്തിലുണ്ടായിരുന്നു. കളിതുടങ്ങി പന്ത്രണ്ടാം മിനിറ്റില്‍ ലാലിന്റെ ആദ്യത്തെ സെര്‍വിന് കളിക്കളം സാക്ഷ്യം വഹിച്ചു. പിന്നെ തുടരെ 11 സെര്‍വുകള്‍ അതില്‍ എട്ടെണ്ണമായിരുന്നു ഏറ്റവും മനോഹരം,

 ഇവ പിറന്നപ്പോള്‍ ഗാലറി ഇളകിമറിയുകയായിരുന്നു. ഒടുവില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ 25-13 ലാലും കൂട്ടരും മുട്ടുകുത്തിച്ചു. ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ബിഎസ് ബാലിയാണ് മത്സരം ഉത്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ പരിപാടിയ്‌ക്കെത്തിയിരുന്നു. കെവി വേണുഗോപാലിന്റെ ആദ്യ സെര്‍വോടെയാണ് മത്സരം തുടങ്ങിയത്.

കളക്ടറെയും സംഘത്തെയും തറപറ്റിച്ച് ലാലും കൂട്ടരും

കളക്ടറെയും സംഘത്തെയും തറപറ്റിച്ച് ലാലും കൂട്ടരും


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളടീമിന്റെ ക്യാപ്റ്റനായി തിളങ്ങിയ ലാലേട്ടന്‍ ഇപ്പോഴിതാ വോളിബോള്‍ കളത്തിലും നിറഞ്ഞാടിയിരിക്കുന്നു. കണ്ണൂരില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ 122 ടെറിട്ടോറിയല്‍ ആര്‍മി ടീമിന് വേണ്ടി പിഴയ്ക്കാത്ത നീക്കങ്ങളാണ് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ നടത്തിയത്. കളത്തില്‍ ലാലേട്ടന്‍ കളിയ്ക്കുമ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ നോക്കിനിന്നത്. മോഹന്‍ലാല്‍ നയിച്ച ടീം ഒടുക്കം വിജയത്തിലെത്തിയപ്പോള്‍ കണ്ൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ ഇളകിമറിയുകയായിരുന്നു.

 കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച സംസ്ഥാന ജേര്‍ണലിസ്റ്റ് വളിയുടെ വിളംബരമത്സരത്തിലാണ് മോഹന്‍ലാല്‍ നയിച്ച ടെറിട്ടോറിയല്‍ ആര്‍മി ടീം ജയം നേടിയത്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി ബാലകിരണനും മാധ്യമപ്രവര്‍ത്തകരുമായിരുന്നു മറുഭാഗത്തുണ്ടായിരുന്നത്. ഒന്നാം നമ്പര്‍ ജേഴ്‌സിയിലാണ് ലാല്‍ കളത്തിലിറങ്ങഇയത്. സംവിധായകന്‍ മേജര്‍ രവിയും കളിക്കളത്തിലുണ്ടായിരുന്നു. കളിതുടങ്ങി പന്ത്രണ്ടാം മിനിറ്റില്‍ ലാലിന്റെ ആദ്യത്തെ സെര്‍വിന് കളിക്കളം സാക്ഷ്യം വഹിച്ചു. പിന്നെ തുടരെ 11 സെര്‍വുകള്‍ അതില്‍ എട്ടെണ്ണമായിരുന്നു ഏറ്റവും മനോഹരം,

 ഇവ പിറന്നപ്പോള്‍ ഗാലറി ഇളകിമറിയുകയായിരുന്നു. ഒടുവില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ 25-13 ലാലും കൂട്ടരും മുട്ടുകുത്തിച്ചു. ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ബിഎസ് ബാലിയാണ് മത്സരം ഉത്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ പരിപാടിയ്‌ക്കെത്തിയിരുന്നു. കെവി വേണുഗോപാലിന്റെ ആദ്യ സെര്‍വോടെയാണ് മത്സരം തുടങ്ങിയത്.

കളക്ടറെയും സംഘത്തെയും തറപറ്റിച്ച് ലാലും കൂട്ടരും

കളക്ടറെയും സംഘത്തെയും തറപറ്റിച്ച് ലാലും കൂട്ടരും


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളടീമിന്റെ ക്യാപ്റ്റനായി തിളങ്ങിയ ലാലേട്ടന്‍ ഇപ്പോഴിതാ വോളിബോള്‍ കളത്തിലും നിറഞ്ഞാടിയിരിക്കുന്നു. കണ്ണൂരില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ 122 ടെറിട്ടോറിയല്‍ ആര്‍മി ടീമിന് വേണ്ടി പിഴയ്ക്കാത്ത നീക്കങ്ങളാണ് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ നടത്തിയത്. കളത്തില്‍ ലാലേട്ടന്‍ കളിയ്ക്കുമ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ നോക്കിനിന്നത്. മോഹന്‍ലാല്‍ നയിച്ച ടീം ഒടുക്കം വിജയത്തിലെത്തിയപ്പോള്‍ കണ്ൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ ഇളകിമറിയുകയായിരുന്നു.

 കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച സംസ്ഥാന ജേര്‍ണലിസ്റ്റ് വളിയുടെ വിളംബരമത്സരത്തിലാണ് മോഹന്‍ലാല്‍ നയിച്ച ടെറിട്ടോറിയല്‍ ആര്‍മി ടീം ജയം നേടിയത്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി ബാലകിരണനും മാധ്യമപ്രവര്‍ത്തകരുമായിരുന്നു മറുഭാഗത്തുണ്ടായിരുന്നത്. ഒന്നാം നമ്പര്‍ ജേഴ്‌സിയിലാണ് ലാല്‍ കളത്തിലിറങ്ങഇയത്. സംവിധായകന്‍ മേജര്‍ രവിയും കളിക്കളത്തിലുണ്ടായിരുന്നു. കളിതുടങ്ങി പന്ത്രണ്ടാം മിനിറ്റില്‍ ലാലിന്റെ ആദ്യത്തെ സെര്‍വിന് കളിക്കളം സാക്ഷ്യം വഹിച്ചു. പിന്നെ തുടരെ 11 സെര്‍വുകള്‍ അതില്‍ എട്ടെണ്ണമായിരുന്നു ഏറ്റവും മനോഹരം,

 ഇവ പിറന്നപ്പോള്‍ ഗാലറി ഇളകിമറിയുകയായിരുന്നു. ഒടുവില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ 25-13 ലാലും കൂട്ടരും മുട്ടുകുത്തിച്ചു. ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ബിഎസ് ബാലിയാണ് മത്സരം ഉത്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ പരിപാടിയ്‌ക്കെത്തിയിരുന്നു. കെവി വേണുഗോപാലിന്റെ ആദ്യ സെര്‍വോടെയാണ് മത്സരം തുടങ്ങിയത്.

ശ്രീലങ്കയിൽ മീൻ മഴ; ന്യൂനമർദ്ദമാകാം കാരണമെന്ന് ഗവേഷകർ

ശ്രീലങ്കയിൽ മീൻ മഴ; ന്യൂനമർദ്ദമാകാം കാരണമെന്ന് ഗവേഷകർ



പടിഞ്ഞാറൻ ശ്രീലങ്കൻ ഗ്രാമങ്ങളിലാണ് ഈ അത്ഭുത മഴ പെയ്തത്. എന്തോ വീഴുന്ന ശബ്ദം കേട്ട് എത്തിയ നാട്ടുകാർക്ക് നല്ല പിടയ്ക്കുന്ന മീൻ ആണ് കാണാൻ കഴിഞ്ഞത്. ഒരു ചെറിയ പ്രദേശത്ത് നിന്നുമാത്രം അമ്പത് കിലോയിൽ അധികം മീൻ ലഭിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. മീനുകൾക്ക് അഞ്ച് മുതൽ എട്ട് സെന്റിമീറ്റർ വരെ വലുപ്പം ഉണ്ടായിരുന്നു. ബക്കറ്റുകളിലും മറ്റും ശേഖരിക്കുമ്പോഴും ഇവയ്ക്ക് ജീവനുണ്ടായിരുന്നതായും ആളുകൾ പറയുന്നു. വീട്ടുമുറ്റത്തും പറമ്പിലൊമൊക്കെയായി വീണ മീനുകളെ നാട്ടുകാർ കറിവക്കാൻ ഉപയോഗിക്കുകയും ചെയ്തു.


ശക്തമായ കാറ്റിൽ കടലിൽനിന്ന് വരുന്നവയാണ് ഇവയെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം പറയുന്നത്. ചുഴലിക്കാറ്റിന് കടലിന്റെ ഉപരിതലത്തിൽ നിൽക്കുന്ന മീൻകൂട്ടങ്ങളെ ആകാശത്തേക്ക് ഉയർത്താൻ കഴിയും. മഴമേഘങ്ങൾക്കൊപ്പം നീങ്ങുന്ന അവ കിലോമീറ്ററുകൾ അകലെയാവും ചിലപ്പോൾ വീഴുകയെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇങ്ങനെ കാറ്റ് കൊണ്ടുപോകുന്നവയിൽ തവളകൾ അടക്കമുളളവ ഉണ്ടാകാറുണ്ടെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്ക് രൂപംകൊണ്ട ന്യൂനമർദ്ദം മൂലം ശ്രീലങ്കയിലും മഴ തുടരുകയാണ്. ഇതോടനുബന്ധിച്ച പ്രതിഭാസമാകാം മീൻമഴയെന്നം കാലാവസ്ഥാ ഗവേഷകർ കരുതുന്നു.
ഇത് ആദ്യമായല്ല ശ്രീലങ്കയിൽ മീൻ മഴയുണ്ടാകുന്നത്. 2012ലും ഇവർക്ക് ഇതുപോലെ മീൻ കിട്ടിയിരുന്നു. അന്ന് വീട്ടുമുറ്റത്തെത്തിയത് കൊഞ്ചുകളായിരുന്നു. കൊഞ്ച് മഴയുണ്ടായപ്പോൾ വെളളത്തിന് മഞ്ഞയും ചുവപ്പും കലർന്ന നിറമായിരുന്നുവെന്നും നാട്ടുകാർ ഓർക്കുന്നു. ഇത്തരം കാലാവസ്ഥ മാറ്റങ്ങളേക്കുറിച്ച് ലോകമെങ്ങും ശാസ്ത്രജ്ഞർ ഇപ്പോഴും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.







ലാല്‍ സ്മാഷിങ് ഹിറ്റ്

ലാല്‍ സ്മാഷിങ് ഹിറ്റ്


വോളിബോള്‍ കോര്‍ട്ടില്‍ ഇന്നലെ മോഹന്‍ലാലായിരുന്നു താരം. പോയിന്‍റിലെത്തിയ എട്ടു കിടിലന്‍ സെര്‍വുകള്‍, പിഴവില്ലാത്ത രണ്ടു പ്രതിരോധ നീക്കങ്ങള്‍; ഇത്രയുമായിരുന്നു 122 ടെറിട്ടോറിയല്‍ ആര്‍മി ടീമിനുവേണ്ടി ലാലിന്‍റെ സംഭാവന. അതുമതിയായിരുന്നു ആരാധകര്‍ക്ക്. ആര്‍പ്പുവിളികളോടെ അവര്‍ പ്രിയതാരത്തിന് ആവേശം പകര്‍ന്നു. ഓരോ നീക്കത്തിലും ലാലേട്ടന്‍ വിളികള്‍; ചെറിയ പിഴവുകള്‍ക്കു പോലും കയ്‌യടികള്‍, ഒടുവില്‍ പിഴവുതീര്‍ത്തൊരു സ്മാഷില്‍ മോഹന്‍ ലാല്‍ നയിച്ച ടീം വിജയത്തിലെത്തിയപ്പോള്‍ കണ്ണൂര്‍ ജവാഹര്‍ സ്‌റ്റേഡിയത്തിലെ ഗാലറി ഇളകിമറിഞ്ഞു.

കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളിയുടെ വിളംബര മല്‍സരത്തിലാണ് മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ടീമിനുവേണ്ടി കളത്തിലിറങ്ങിയത്. ഒന്നാം നന്പര്‍ ജഴ്സിയിലായിരുന്നുലാല്‍. ഒപ്പം സംവിധായകന്‍ മേജര്‍ രവി. എതിര്‍ടീമില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണും മാധ്യമപ്രവര്‍ത്തകരും. 12ാം മിനിറ്റിലായിരുന്നു മോഹന്‍ലാലിന്‍റെ ആദ്യസെര്‍വ്. വലയ്ക്കുമീതെ കോട്ടകെട്ടിയ കൈകള്‍ തകര്‍ത്ത പന്ത് എതിര്‍ ടീമിന്‍റെ നിലം തൊട്ടപ്പോള്‍ ഗാലറികളില്‍ ആവേശപ്പെരുമഴ. തൊട്ടുപിന്നാലെ തകര്‍ത്തുപെയ്ത വേനല്‍മഴയ്ക്കുപോലും കണ്ണൂര്‍ മുനിസിപ്പല്‍ ജവാഹര്‍ സ്‌റ്റേഡിയത്തിലെ ആവേശം കെടുത്താനായില്ല. പിന്നെയും വന്നു ലാലിന്‍റെ 11 സെര്‍വുകള്‍; അതില്‍ നിന്ന് ഏഴു പോയിന്‍റുകള്‍ കൂടി. ഒടുവില്‍ കലക്ടര്‍ നേതൃത്വം നല്‍കിയ ടീമിനെ തകര്‍ത്ത് (25-13) ടെറിട്ടോറിയല്‍ ആര്‍മി ടീം വിജയത്തിലെത്തിയപ്പോള്‍ സ്‌റ്റേഡിയം ആര്‍പ്പുവിളികളാല്‍ നിറഞ്ഞു.

നേരത്തേ ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ ബി.എസ്. ബാലി മല്‍സരം ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ കളിക്കാരെ പരിചയപ്പെട്ടു. കെ.സി. വേണുഗോപാലിന്‍റെ ആദ്യ സെര്‍വോടെയായിരുന്നു മല്‍സരത്തിന് തുടക്കം. തുടര്‍ന്ന് നടന്ന പ്രസ് ക്ളബ് ടീമും പൊലീസ് ഓഫിസേഴ്സ് ടീമും തമ്മിലുള്ള സൗഹൃദമല്‍സരത്തില്‍ പൊലീസ് ഓഫിസേഴ്സ് ടീം വിജയിച്ചു. (25-22). മേയ് 11 മുതല്‍ 13 വരെ ജവാഹര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളിയില്‍ സംസ്ഥാനത്തെ വിവിധ പ്രസ് ക്ളബ്ബുകള്‍ പങ്കെടുക്കും.










how old are you new latest malayalam movie

മലയാളത്തില്‍ വീണ്ടുമൊരു മഞ്ജു വാര്യര്‍ കാലം



മലയാളത്തില്‍ വീണ്ടുമൊരു മഞ്ജു വാര്യര്‍ കാലം പിറവിയെടുക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മഞ്ജു തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം മഞ്ജു മയമാണ്. വളരെ ലളിതമായ മേക്കപ്പില്‍ ഉദ്യോഗസ്ഥയുടെ വേഷത്തില്‍ മഞ്ജു നില്‍ക്കുന്ന പോസ്റ്ററുകളാണ് ഇറങ്ങിയിരിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യുവില്‍ മഞ്ജു ധരിച്ചിരിക്കുന്ന സാരികള്‍ മലയാളക്കരയില്‍ തരംഗമായി മാറിയേക്കുമെന്നും സൂനചകളുണ്ട്. കോട്ടന്‍ സാരികളാണ് മഞ്ജു ചിത്രത്തില്‍ അണിയുന്നത്.


ഫേസ്ബുക്കിലും മറ്റും മഞ്ജു ഇട്ടിരിക്കുന്ന പോസ്റ്ററുകള്‍ക്ക് സാരികളെക്കുറിച്ചും കമന്റുകള്‍ വന്നിരിക്കുകയാണ്. പുത്തന്‍ നായികമാര്‍ക്കിടയില്‍ മഞ്ജുവിന് പഴയ തിളക്കം ലഭിയ്ക്കുമോയെന്ന സംശയിച്ചവര്‍ക്ക് ചെറിയൊരു മറുപടി തന്നെയാണ് ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ പോസ്റ്ററുകള്‍ നല്‍കുന്നത്. 14 വര്‍ഷംകൊണ്ട് മഞ്ജു അധികമൊന്നും മാറിയിട്ടില്ല എന്നുതന്നെയാണ് പോസ്റ്ററുകള്‍ വ്യക്തമാക്കുന്നത്. നിരുപമ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ദില്ലിയില്‍ അവസാനിച്ചു.


ചിത്രത്തിന്റെ അവസാനത്തിലെ ചില സീനുകളാണ് കഴിഞ്ഞ ദിവസം ദില്ലിയില്‍ ചിത്രീകരിച്ചത്. ബോബി-സഞ്ജയ് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ , കനിഹ, മുത്തുമണി എന്നിവരോടൊപ്പം ടിവി പരിപാടികളിലൂടെ പ്രശസ്തനായ സിദ്ധാര്‍ത്ഥ് ബസുവും അഭിനയിക്കുന്നുണ്ട്.






Wednesday, May 7, 2014

കാലില്‍ മുഴ: തൂക്കം 15 കിലോ

കാലില്‍ മുഴ: തൂക്കം 15 കിലോ


 തൃശൂര്‍: ഒരു മുഴ എന്ന് പറഞ്ഞാല്‍ എത്രയുണ്ടാകും. ഒരു നാരങ്ങയുടെ വലുപ്പം എന്ന് പ്രതീക്ഷിച്ചിരിക്കുന്നവര്‍ ഞെട്ടരുത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരാളുടെ ദേഹത്ത് നിന്ന് നീക്കിയ മുഴയുടെ തൂക്കം 15 കിലോ ആണ്. തമിഴ് നാട്ടുകാരനായ മുരുകന്‍ എന്ന 37 കാരന്റെ വലത് കാലില്‍ നിന്നാണ് ഇത്രയും വലിയ മുഴ മുറിച്ചുമാറ്റിയത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് മുഴ വിജയകരമായി മുറിച്ച് നീക്കിയത്. തമിഴ് നാട്ടുകാരനായ മുരുകന് ബന്ധുക്കളായി ആരുമില്ല.


കാലിലെ വലിയ മുഴയുമായി തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. അപ്പോഴാണ് തൃശൂരിലെ ശാന്തി സമാജം പ്രവര്‍ത്തകര്‍ ഇയാളെ കാണുന്നത്. ഉടന്‍ തന്നെ മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റൊരാളുടെ സഹായം കൂടാതെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകാത്ത അവസ്ഥയിലായിരുന്നു മുരുകന്‍. ശരീരത്തിന്‍റെ പല ഭാഗങ്ങളിലും വലുതും ചെറുമായ നിരവധി മുഴകള്‍ വേറേയുമുണ്ട്. 15 വര്‍ഷത്തോളം പഴക്കമുണ്ട് കാലിലെ വലിയ മുഴക്കെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.


 ന്യൂറോ ഫൈബ്രോമെറ്റോസിസ് എന്ന രോഗമാണത്രെ ഇത്. പലപ്പോഴും ഇങ്ങനെ ഉണ്ടാകുന്ന മുഴകള്‍ മുറിച്ചുമാറ്റുന്നത് പ്രായോഗികമല്ല. ഞരമ്പുകളുമായി പറ്റിച്ചേര്‍ന്നായിരിക്കും ഇത്തരം മുഴകള്‍ ഉണ്ടാവുക. ഇത്തരം സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണ്. എന്തായാലും മുരുകന്റെ കാര്യത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. കാലിലെ ഭാരം ഒഴിഞ്ഞുപോയ മുരുകന് ഇനി പരസഹായം കൂടതെ നടക്കാം... വേണമെങ്കില്‍ ഓടുകയും ചെയ്യാം.

news


പരാതിയുമായി രഞ്ജിനി ഹരിദാസ് സൈബര്‍ സെല്ലില്‍

പരാതിയുമായി രഞ്ജിനി ഹരിദാസ് സൈബര്‍ സെല്ലില്‍


തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ തന്നെ അപമാനിക്കുന്നവര്‍ക്കെതിരെ പരാതിയുമായി വീണ്ടും രഞ്ജിനി ഹരിദാസ് രംഗത്ത്. ഇത്തവണ പരാതി ഇ മെയില്‍ വഴി അയക്കാനൊന്നും നിന്നില്ല. കൊച്ചി സൈബര്‍ സെല്ലില്‍ നേരിട്ടെത്തിയാണ് രഞ്ജിനി പരാതി നല്‍കിയത്. ഫേസ്ബുക്ക് പേജില്‍ അപകീര്‍ത്തി പരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നു എന്നാണ് രഞ്ജിനിയുടെ പരാതി. 2013 മെയ് 13ന് നല്‍കിയ പരാതിയില്‍ മേല്‍ നടപടികളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് രഞ്ജിനി വീണ്ടും പരാതി നല്‍കിയത്. തനിക്കെതിരെ മോശമായ കമന്റുകള്‍ പോസ്റ്റ് ചെയ്തവരുടെ പേരുവിവരങ്ങള്‍ സഹിതമാണ് രഞ്ജിനി ആദ്യ പരാതി നല്‍കിയിരുന്നത്.

ആദ്യം നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതിനാലാണ് താന്‍ വീണ്ടും പരാതി നല്‍കാന്‍ നിര്‍ബന്ധിതയായതെന്നും ഈ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ലൈംഗികതകളും മറ്റു വൃത്തികേടുകളുമാണ് ചിലര്‍ ഫേസ്ബുക്കിലെഴുതുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രഞ്ജനിയുടെ പരാതിയില്‍ പറയുന്നു. തന്നെ മോശമായി ചിത്രീകരിക്കുക മാത്രമല്ല, തനിയ്ക്ക് വധഭീഷണിയും ഉണ്ടായിരുന്നെന്ന് രഞ്ജിനി പരാതിപ്പെടുന്നു. അതേ സമയം, രഞ്ജിനിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തുകയും കമന്റുകള്‍ വരുന്നത് വിദേശത്തുനിന്നാണെന്നുമാണ് കണ്ടെത്തല്‍.

Tuesday, May 6, 2014

100 days of love new latest malayalam movie dulqar salman

ദുല്‍ഖറിന്റെയും നിത്യാ മേനോന്റെയും പ്രണയം



 അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന് ശേഷം ഒരിക്കല്‍കൂടെ ദുല്‍ഖര്‍ സല്‍മാനെയും നിത്യാ മേനോനെയും ഒരു ചിത്രത്തില്‍ ഒരുമിച്ചു കാണണം എന്നാഗ്രഹിച്ചവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഈ താര ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു.

 പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖറും നിത്യയും വീണ്ടും ഒന്നിക്കുന്നത്. ജൂണ്‍ അഞ്ചിന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും. ഒരു റൊമാന്റിക് എന്റര്‍ടൈന്‍മെന്റയിരിക്കും 100 ഡെയ്‌സ് ഓഫ് ലവ്. ചിത്രത്തില്‍ തീര്‍ത്തും മറ്റൊരു അവതാരമായാണ് ദുല്‍ഖര്‍ എത്തുന്നത്. കാര്‍ട്ടൂണിസ്റ്റാകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ചിത്രത്തില്‍ ദുല്‍ഖര്‍. ബാംഗ്ലൂര്‍ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അതേ സമയം പകുതിയും ബാംഗ്ലൂരില്‍ ചിത്രീകരിച്ച ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം പോയവാരം റിലീസ് ചെയ്തു.

ഇതിലും നിത്യാ മേനോന്‍ അഭിനയിച്ചിട്ടുണ്ട്. ലണ്ടന്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ജാനൂസ് നിരവധി ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, കമലിന്റെ സെല്ലുലോയ്ഡ് തുടങ്ങിയവ അതില്‍ ചിലതാണ്.





kavya madavan malayalam actress hot

kavya madavan malayalam actress hot

sarayu malayalam actress hot

sarayu malayalam actress hot

anjali malayalam south indaina mallu actress hot and sexy

anjali malayalam south indaina mallu actress hot and sexy

anjali malayalam south indaina mallu actress hot and sexy

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot


vimalaraman malayalam actress hot

vimalaraman malayalam actress hot

anjali south indaina malayalam actress hot

anjali south indaina malayalam actress hot

Lakshmi menon hot and sexy in saree malayalam actress

Lakshmi menon hot and sexy in saree malayalam actress

Anjali south indaian actress hot

Anjali south indaian actress hot

bhama malayalam actress hot

bhama malayalam actress hot

ansiba hassan malayalam actress hot

ansiba hassan malayalam actress hot

namitha pramod malayalam actress hot

namitha pramod malayalam actress hot

namitha pramod malayalam actress hot

namitha pramod malayalam actress hot

shamna kassim malayalam actress hot

shamna kassim malayalam actress hot

cut sim to micro sim


മൈക്രോ സിം എന്ന് പലപ്പോഴും നിങ്ങള്‍ കേട്ടിരിക്കും. പ്രത്യേകിച്ച് അടുത്ത കാലത്തായി ഇറങ്ങുന്ന പല ഡ്യുവല്‍ സിം ഫോണുകളിലും ഒരെണ്ണം മൈക്രോ സിം ആണ്. എന്താണ് മൈക്രോ സിം. സാങ്കേതികമായി സാധാരണ സിം കാര്‍ഡുമായി യാതൊരു വ്യത്യാസവും ഇതിനില്ല. വലിപ്പത്തില്‍ മാത്രം ചെറിയതായിരിക്കും.
ആപ്പിള്‍ ഐ ഫോണ്‍ 4-ല്‍ ആണ് ആദ്യമായി മൈക്രോ സിം ഉപയോഗിച്ചത്. പിന്നീടിങ്ങോട്ട് സാംസങ്ങ് ഉള്‍പ്പെടെ പല കമ്പനികളും ഇത് പിന്‍ തുടര്‍ന്നു. പക്ഷേ പല സര്‍വീസ് പ്രൊവൈഡര്‍മാരും മൈക്രോ സിം നല്‍കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം.
എന്നാല്‍ ഇതൊരു വലിയ കാര്യവുമല്ല. സാധാരണ സിം കാര്‍ഡ് മുറിച്ച് നമുക്ക് മൈക്രോ സിം കാര്‍ഡ് ആക്കി മാറ്റാന്‍ കഴിയും അതെങ്ങനെ എന്നാണ് ചുവടെ വിവരിക്കുന്നത്.


സൈസ്
സാധാരണ സിംകാര്‍ഡിനെ അപേക്ഷിച്ച് മൈക്രോ സിം കാര്‍ഡിന് വലിപ്പം കുറവാണ്. അതുകൊണ്ടുതന്നെ സാധാരണ സിം കാര്‍ഡ് മൈക്രോ സിം കാര്‍ഡാക്കണമെങ്കില്‍ അതിന്റെ സൈസ് അറിയണം. മൈക്രോ സിമ്മിന് 12x 15 mm സൈസ് ആണ് ഉള്ളത്. 12 മില്ലിമീറ്റര്‍ ഉയരം 15 മില്ലിമീറ്റര്‍ വീതി.


മാര്‍ക് ചെയ്യുക
ഇനി സാധാരണ സിംകാര്‍ഡ് മുറിക്കുകയാണ് വേണ്ടത്. സിം കാര്‍ഡിന്റെ അടിവശത്ത് കാണുന്ന കോപ്പര്‍ മാത്രമാണ് യദാര്‍ഥത്തില്‍ ഉപയോഗിക്കുന്നത്. ഫോണില്‍ പാകമാവുന്നതിനു വേണ്ടിയാണ് ബാക്കി ഭാഗങ്ങള്‍. അതുകൊണ്ട തന്നെ കോപ്പര്‍ ഒഴിച്ചുള്ള ഭാഗം മുറിക്കുക. മുറിക്കുന്നതിനു മുമ്പ് പെന്‍സില്‍ ഉപയോഗിച്ച് കൃത്യമായി മാര്‍ക് ചെയ്യണം. കോപ്പര്‍ മുറിഞ്ഞുപോയാല്‍ പിന്നെ സിം കാര്‍ഡ് പ്രവര്‍ത്തിക്കില്ല. മുറളില്‍ പറഞ്ഞ അളവില്‍ ആയിരിക്കണം മാര്‍ക് ചെയ്യേണ്ടത്.



സിം കാര്‍ഡ് മുറിക്കുക
അടുത്തതായി സിം കാര്‍ഡ് മുറിക്കണം. കത്രികയോ അതുപോലുള്ള ഉപകരണങ്ങളോ ഉപയോഗിച്ച് നേരത്തെ മാര്‍ക് ചെയ്ത ഭാഗത്തുകൂടെ ശ്രദ്ധിച്ചുവേണം മുറിക്കാന്‍.



സിം കട്ടര്‍
ഇനി ഈ രീതിയില്‍ മുറിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ മാര്‍ക്കറ്റില്‍ സിം കട്ടര്‍ ലഭിക്കും. 30-40 രൂപ മാത്രമാണ് ഇതിനു വില. കൂടുതല്‍ കൃത്യതയോടെ സിം കാര്‍ഡ് മുറിക്കാന്‍ സിം കട്ടര്‍ തന്നെയാണ് അനുയോജ്യം. ഇത്തരത്തില്‍ സിം മുറിച്ചു കഴിഞ്ഞാല്‍ സാധാരണ സിം മൈക്രോ സിം ആയി. ഇനി മൈക്രോ സിം വേണമെങ്കില്‍ സാധാരണ സിം ആക്കാം. അതെങ്ങനെ എന്നറിയാന്‍ അടുത്ത  കാണുക.


മൈക്രോ സിം സാധാരണ സിം ആക്കാന്‍
ഇനി മൈക്രോ സിം സാധാരണ സിം ആക്കണമെങ്കില്‍ അതിന് മാര്‍ക്കറ്റില്‍ സിം അഡാപ്റ്റര്‍ ലഭിക്കും. അതില്‍ മൈക്രോ സിം ഇട്ടാല്‍ സാധാരണ സിം കാര്‍ഡ് സ്ലോട്ടില്‍ പയോഗിക്കുവുന്നതാണ്.







nazriya nazim and fahad fazil

nazriya nazim and fahad fazil 

nazriya nazim and fahad fazil 

nazriya nazim and fahad fazil 

malayalam actor Dulqar salman new latest malayalam movie banglore days

malayalam actor Dulqar salman new latest malayalam movie banglore days 
malayalam actor Dulqar salman new latest malayalam movie banglore days

malayalam actor Dulqar salman new latest malayalam movie banglore days

malayalam actor Dulqar salman new latest malayalam movie banglore days

malayalam actor Dulqar salman new latest malayalam movie banglore days

malayalam actor Dulqar salman new latest malayalam movie banglore days

malayalam actor Dulqar salman new latest malayalam movie banglore days

malayalam actor Dulqar salman new latest malayalam movie banglore days

isha talwar hot and sexy in saree malayalama actress

isha talwar hot and sexy in saree malayalama actress

Nivin poly malayalam actor in banglore days

Nivin poly malayalam actor in banglore days

Nivin poly malayalam actor in banglore days

Nivin poly malayalam actor in banglore days

Nivin poly malayalam actor in banglore days

Nivin poly malayalam actor in banglore days

Nivin poly malayalam actor in banglore days

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot

Nazriya nazim malayalam actress hot

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly 
banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

banglore days new latest malayalam movie nazriya nazim fahad fazil dulqar salman nivin poly

gallery

Gallery